Wednesday, March 16, 2016

Dual Faces of Secularism (മതേതരത്വത്തിന്റെ രണ്ടു മുഖങ്ങൾ)

"രാമന്റെ ദുഖത്തെ" കുറിച്ച്‌ നിങ്ങൾക്കെഴുതാം.
എന്നാൽ മൊയ്തുവിന്റെ ബേജാറിനെ കുറിച്ചോ, ഔസേപ്പിന്റെ വിഷമത്തെ കുറിച്ചോ എഴുതിയാൽ മാപ്പ്‌ പറയേണ്ടി വരും.

"ദുർഗ്ഗയെ" കുറിച്ച്‌ നിങ്ങൾക്ക്‌ അപവാദം പറയാം.

പക്ഷേ ഫാത്തിമയെ കുറിച്ചോ, മറിയത്തെ കുറിച്ചോ പറഞ്ഞാൽ അംഗഭംഗം സംഭവിക്കും,അല്ലെങ്കിൽ സാമുദായിക ഭ്രഷ്ടിനു ഇരയാകും. പത്രം കത്തും.

ഫാഷിസം പടിവാതിൽക്കലെത്തി എന്നു ഘോരഘോരം തൊണ്ടപൊട്ടി നിങ്ങൾ പറഞ്ഞപ്പൊ ഒക്കെ ഞാൻ അതിനെ പുച്ഛിച്ചിരുന്നു. ഇപ്പൊ മനസിലായി ഫാഷിസം പടി വാതിൽക്കലല്ല നുമ്മക്കടെ വീടിന്റെ കോലായിൽ കസേരയിട്ട്‌ ഇരിക്കാൻ തുടങ്ങി.

അയ്യപ്പന്റെ സന്നിധാനത്ത്‌ ലൈംഗീക ബന്ധം നടത്തണം എന്ന് സമീറ പറഞ്ഞപ്പൊ ഞാൻ വിശ്വസിച്ചു അവൾ പറഞ്ഞ അയ്യപ്പൻ എന്റെ അയ്യപ്പനല്ല.

ശ്രീകൃഷ്ണനെ കാമ ഭ്രാന്തൻ എന്ന് പത്ര പ്രവർത്തകയായ ജിഷ എലിസബത്ത്‌ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞപ്പഴും അതെന്റെ കൃഷ്ണനല്ല എന്ന് തന്നെ വിശ്വസിച്ചു.

സിന്ധു സൂര്യകുമാറും, ജെ എൻ യു വിലെ ഉന്നത ചിന്താശേഷിക്കുടമകളായ നവഭാരത വിപ്ലവ കൂണുകളും ദുർഗ്ഗയെ വേശ്യയെന്നു വിളിച്ചപ്പഴും
അതെന്റെ ദുർഗ്ഗയല്ല എന്ന് തന്നെ വിശ്വസിച്ചു.

എം എം ബഷീർ രാമായണത്തിനു പുതിയൊരു പരിഭാഷ എഴുതി 2 കോളം വാർത്തയാക്കിയപ്പഴും
അതെന്റെ രാമനല്ല എന്ന് തന്നെ വിശ്വസിച്ചു.

അവരാരും മാപ്പ്‌ പറഞ്ഞില്ല. ഇത്രയും സമചിത്തതയോടെ പെരുമാറിയിട്ടും ഞാൻ സംഘിയും നിങ്ങളിൽ ചിലർ കേവലം വിശ്വാസികളുമാകുന്നു എങ്കിൽ വിശ്വാസങ്ങൾക്കെന്തോ കുഴപ്പമുണ്ട്‌

No comments:

Post a Comment