Thursday, November 3, 2016

Discovery Of Prayer... A Bible Study

(ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ. പശുവിനെ കുറിച്ച 10  വാക്യം എഴുതാൻ പറഞ്ഞാൽ പശുവിനെ കൊണ്ട് പോയി തെങ്ങിൽ കെട്ടിയിട്ട തെങ്ങിനെ കുറിച്ച 10 വാക്യം എഴുതുന്ന  രീതിയിലുള്ള മിക്കവാറും  പെന്തകോസ്ത് സഭകളിലെ വചന വ്യാഖ്യാനം പോലെ ചുമ്മാ പറഞ്ഞിട് പോവാൻ ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ട്, ഞാൻ വായിക്കുന്ന  എല്ലാ വാക്യത്തിനും ഉള്ള ഇണയെ അതെ സന്ദർഭത്തിൽ, അതെ സാഹചര്യത്തിൽ , അതെ അർത്ഥത്തിൽ, മറ്റൊരു വേദ ഭാഗത്തു നിന്ന് എടുത്തു കാണിക്കാതെ ഏതെങ്കിലും വചനം വായിച്ചു തടിതപ്പാൻ ഞാൻ നോക്കിയാൽ നിങ്ങൾക് ചോദിക്കാം. അത് തിരുത്തുവാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരു വാക്യം വായിച്ച അതിനെ സ്വന്ത ബുദ്ധിയാൽ, തനിക് തോന്നിയ വിധത്തിൽ  അല്ലെങ്കിൽ വിശ്വാസികളെ സുഖിപ്പിക്കുന്ന വിധത്തിൽ  ആത്മാവ് പ്രേരിപ്പിക്കുന്നു , ആത്മാവ് പറയുന്നു എന്നൊക്കെയുള്ള മേമ്പൊടിയോടെ വ്യാഖ്യാനിക്കുന്ന  രീതിയെ എനിക്ക് ബോത്തിക്കാത്തതു കൊണ്ട്,  ഞാൻ ചെയ്യുമ്പോൾ അങ്ങനെ ആവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഒരു വാക്യം വ്യാഖ്യാനിക്കുന്നത് അതിന്റെ തക്കതയെ ഇണയെയും, ആ വചനം പറയുന്ന സാഹചര്യത്തെയും കൊണ്ടാവണം. ഞാൻ ഈ വായിക്കുന്നത് എന്റെ സ്വന്തബുദ്ധിയാൽ വചനം വായിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് ആണ് എന്ന് ഞാൻ കരുതുന്നു. അതോ ആത്മാവ് പ്രേരിപ്പിച്ചതാണോ എന്നും എനിക്ക് അറിയില്ല ..കാരണം ഞാൻ ഇത് കുത്തികുറിക്കുമ്പോൾ, എന്റെ ഉള്ളിന്റെ ഉള്ളിലിരുന്നു ഞാൻ വായിച്ചു മറന്ന വചനങ്ങൾ എന്റെ  മനസാക്ഷി ഓര്മിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് .. അല്ലാതെ ബാഹ്യമായ ഞാൻ അല്ലാതെ മറ്റൊരാളുടെ  ഒരു ശബ്‌ദം ഞാൻ കേട്ടില്ല .. കർത്താവിന്റെ നാമം വ്യഥ എടുക്കരുത് എന്ന കല്പന ഉള്ളതുകൊണ്ട് പരിശുദ്ധാത്മാവ് എന്നോട് പറഞ്ഞു എന്നൊന്നും പറയാൻ ഞാൻ തുനിയുന്നില്ല. )

ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയിലും വിശ്വാസത്തിലും അധിഷ്ടിതമാണ് എന്ന് ഉള്ളത് യാഥാർത്ത്വം ആണ് എന്നിരിക്കെ നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം കിട്ടാതെ പോകുന്നതും ,അല്ലെങ്കിൽ ഉത്തരം വൈകി ലഭിക്കുന്നതും പലപ്പോഴും നാം കണ്ടിട്ടുണ്ട്. നമ്മൾ എല്ലാവരും  പല തവണ പലയിടങ്ങളിൽ വച്ചു , പലരിൽ നിന്ന് എന്തുകൊണ്ട് പ്രാര്ഥനക് ഉത്തരം വൈകുന്നു , അല്ലെങ്കിൽ ഉത്തരം ലഭിക്കുന്നില്ല എന്നൊക്കെ പഠിച്ചിട്ടുണ്ട്...

ഇതിനു മുൻപ് ഒരിക്കൽ ഈ വിഷയം നമ്മുടെ സഭയിൽ ഒരു ചർച്ചയിൽ വരികയും ഉണ്ടായി. അതിനു ഞാൻ ഒരു നിമിത്തം ആയതു യാദൃച്ഛികം എന്ന് പറഞ്ഞൊഴിയാണ് ഞാൻ താല്പര്യപെടുന്നില്ല. അന്ന് ഞാൻ ചോദ്യം ചോദിച്ച ഒഴിഞ്ഞു എങ്കിൽ, ഇന്ന് ഞാൻ തേടി നടന്നു കണ്ടെത്തിയ ചില ഉത്തരങ്ങൾ ....അല്ലെങ്കിൽ എന്റെ  പരിമിതമായ അറിവ് , നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു .  എന്ത്‌ കൊണ്ട് പ്രാർത്ഥനയുടെ ഉത്തരം വൈകുന്നു അല്ലെങ്കിൽ കിട്ടാതെ പോകുന്നു എന്ന്  സംസാരിച്ചു തുടങ്ങും മുൻപ് എന്താണ്  പ്രാർത്ഥന എന്ന്  ആദ്യം വിശധീകരിക്കാൻ ഞാൻ ഇഷ്ടപെടുന്നു ...

പ്രാർത്ഥനകളെ  രണ്ടായിട്ട് തരം തിരിക്കാം
1 . എഴുതപ്പെട്ട പ്രാർത്ഥനകൾ
2 . എഴുതപ്പെടാത്ത  പ്രാർത്ഥനകൾ.
നമ്മളിൽ പലരും  എഴുതപ്പെട്ട  പ്രാര്ഥനകളെ  തള്ളിപ്പറഞ്ഞു, എഴുതപ്പെടാത്ത സ്വതന്ത്ര പ്രാർത്ഥന കൂട്ടത്തിലേക്കു ചേക്കേറിയവരാണ് . എന്നാൽ എന്റെ വിഷയം "പ്രാർത്ഥന" ആയതുകൊണ്ട്, എനിക്ക് എഴുതപെട്ട പ്രാര്ഥനയെക്കുറിച്ചു കൂടി ഇവിടെ  പ്രതിപാദിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മറ്റു ക്രിസ്ത്യാനികൾ എഴുതപ്പെട്ട പ്രാർത്ഥനകൾ പിന്തുടരുന്നത് എന്ന് ചിന്തിക്കുന്നത് ഒരു നല്ലതാണു. എഴുതപ്പെട്ട ആ പ്രാർത്ഥനകൾ പുതുതായി വിശ്വാസത്തിലേക് വരുന്ന സ്വന്തമായി പ്രാർത്ഥിക്കാൻ അറിയാത്തവരെ ഉദ്ദേശിച്ച, പ്രാർത്ഥിക്കാൻ അറിയുന്നവരാൽ എഴുതപ്പെട്ടതാണ് . പിന്നീട് അത് എല്ലാവരും പിന്തുടർന്നു പൊന്നു എന്ന് മാത്രം .. അങ്ങനെ അത് മറ്റു ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമായി എന്ന് മാത്രം ..വ്യക്തിപരമായി അത്തരം പ്രാര്ഥനകളോട് എനിക്ക് പ്ര്യത്യക്ഷത്തിൽ എതിർപ്പ് ഇല്ല.. എന്നിരുന്നാലും , അർഥം മനസ്സിലാക്കാതെ, അല്ലെങ്കിൽ അർഥം അറിയാതെ, വഴിപാട് പോലെ എഴുതിവച്ചതു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മാത്രമല്ല അത് ജാതികളുടെ ജല്പന ത്തിനു തുല്യമാകുന്നു .
എന്നാൽ  ഇവാൻജെലിക്കൽ /പെന്തോകൊസ്തു  പ്രാർത്ഥനകൾ എഴുതപ്പെട്ടതല്ല. അത് വാമൊഴി പോലെ ഓരോരുത്തർക് ബോധിച്ചപോലെ തങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾ ദൈവത്തോട് പറയും പോലെ ആണ് .എഴുതപ്പെട്ട പ്രാർത്ഥനയുമായി താരതമ്യം ചെയ്യുമ്പോൾ പെന്തകോസ്ത് പ്രാർത്ഥനകൾ താരതമെന്ന മെച്ചപ്പെട്ടതാണ്.എങ്കിലുൾ  സൂക്ഷ്മമായി പരിശോധിച്ചാൽ രണ്ടു കൂട്ടരുടെ പ്രാർത്ഥനകളിലും സാമ്യവും വൈരുധ്യവും നമുക് കാണാൻ കഴിയും .

സാമ്യം: രണ്ടും അത്യാവശ്യം നല്ല ധൈർഗ്യം ഉള്ള പ്രാര്ഥനകൽ ആണ്

വൈരുധ്യം : എഴുതപ്പെട്ട പ്രാർത്ഥനകളിൽ , പരസ്യമായി പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനകളും ആത്മീയവും, ദൈവ സ്തുതികളും ആയിട്ടാണ് എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുള്ളത്. സ്വകാര്യ ലാഭത്തിനു അവര്ക് പ്രത്യേകം പ്രാർത്ഥനകൾ ഉണ്ടായിരിക്കുകയു , അത് അവരുടെ വ്യക്തി പ്രാർത്ഥനകളിലും , ആവശ്യമുള്ള സാഹചര്യത്തിൽ മാത്രം ഉപയോടിക്കുന്നതു മാത്രമാണ് .

എന്നാൽ ഞാൻ ഈ ഇടയായി ശ്രദ്ധിച്ച ഒരു കാര്യം പെന്തെക്കോസ്ത് പ്രാർത്ഥനകൾ , പള്ളിയിൽ ആയാലും , സുവിശേഷ യോഗങ്ങളിൽ ആയാലും, സ്വകാര്യ പ്രാർത്ഥനകളിൽ ആയാലും (പറഞ്ഞു പറയിക്കുന്ന കുറച്ച പ്രൈസ് ദി ലോർഡ്, ആവശ്യമില്ല്ലാടത്തും ആവശ്യം ഇല്ലത്തെടുത്തും ഞാൻ എല്ലാം ശ്രദ്ധിക്കുന്നു എന്ന് വരുത്തി തീർക്കാൻ വണ്ടി പറയുന്ന പ്രൈസ് ദി ലോർഡ് ഒഴിച്ച് നിർത്തിയാൽ ) നമ്മുടെ മുഴുവൻ പ്രാർത്ഥനയും  വ്യക്തിപരമായ ഭൗതീക ആവശ്യങ്ങളിലേക് ഒരുങ്ങുന്നു..

ഒരുപക്ഷെ മത്തായി: 7:7 ആയിരിക്കാം ഇത്തരം ബൗതീക വിഷയങ്ങൾക്ക് ഉള്ള പ്രേരണയായി വിശ്വസികൾ എടുക്കുന്നത് ...

“യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി,

അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!”  എന്ന് പറഞ്ഞു അവസാനിക്കുന്ന വാക്യങ്ങൾ തന്നെ.
ഈ വചനം വായിച്ച നമ്മളെ വേണ്ടപ്പെട്ടവർ പഠിപ്പിക്കുന്നത്, പഠിപ്പിച്ചു വച്ചിരിക്കുന്നതും അത് തന്നെ ആണ് ... കണ്ണീരോടെ നിന്റെ ആവശ്യങ്ങളെ സമരിപ്പിക്കുവാനും , ദൈവ സന്നിധാനത്തിൽ മുട്ടുകുത്തി നിന്റെ ആവശ്യങ്ങളെ ചോദിച്ചു വാങ്ങുവാനും മറ്റാരും അല്ല സഭയെ പഠിപ്പിച്ചത്... എപ്പോഴും കണ്ണീരോടെ പ്രാർത്ഥിപ്പിൻ, കണ്ണീരോടെ ചോദിക്കിന് , കർത്താവു ഇവിടെ ഇറങ്ങി വന്നിട്ടുണ്ട് , അത്മാവു ആ മൂലയിൽ ഇറങ്ങി വന്നത് ഞാൻ കാണുന്നു എന്നൊക്കെ പറഞ്ഞ കരഞ്ഞ ഉപവസിച്ചു തൻ ആഗ്രഹിച്ചത് ചോദിച്ചു വാങ്ങാൻ സഭ തന്നെ ആണ് പഠിപ്പിച്ചത് ..
               ഭവതീകമായ ഇത്തരം ദീർഖ പ്രാർത്ഥനകൾ എന്നെ ഈ വിഷയത്തെ കുറിച്ച ഒന്ന് പഠിക്കുവാൻ പ്രേരിപ്പിച്ചു.. ഈ വിഷയവുമായി ബന്ധപ്പെട്ടു ഞാൻ ആദ്യം വായിച്ചു തുടങ്ങിയത് പുതിയ നിയമത്തിലെ ആദ്യ പുസ്തകം തന്നെ ആണ് ... വായിച്ച വരുമ്പോൾ  എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്

Matthew 6:7: പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
എന്റെ 9 വർഷത്തെ വിശ്വാസ ജീവിതത്തിൽ ഞാൻ ഒരു പെന്തെക്കോസ്ത് പള്ളിയിലും ഞാൻ ഈ വചനമോ, ഈ വചനം നിലനിൽക്കുന്ന പാരഗ്രാഫോ വായിച്ചും വ്യാഖ്യാനിച്ചും കേട്ടിട്ടില്ല . (........................)

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ പ്രാർത്ഥനകൾ ജാതികളെപോലെ ജല്പനങ്ങൾ തന്നെ അല്ലെ ? അമിത ഭാഷണത്താൽ ഉത്തരം കിട്ടും എന്ന് നമ്മൾ വിശ്വസിക്കുന്നില്ല ? അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണല്ലോ നമ്മൾ സുദീർഘമായ പ്രാർത്ഥിക്കുന്നതും, നമ്മുടെ ആവശ്യങ്ങൾ കിട്ടും വരെ ചോദിച്ചു ചോദിച്ച , എന്നിട്ടും കിട്ടിയില്ലെങ്കിൽ ഉപവാസം എന്ന പേരിലുള്ള നിരാഹാര സമരം നടത്തി കർത്താവിന്റെ മുൻപിൽ ഇരിക്കുന്നത് .
വചനം വ്യക്തമായി പറയുന്നു നിങ്ങൾ ജാതികളെ പോലെ പ്രാർത്ഥിക്കരുത് എന്ന്.. അതിനുള്ള കാരണവും അതോടു കൂടെ പറയുന്നു  … നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.
(ഒരു വിഷയം ഞാൻ ഓർമിപ്പിക്കട്ടെ)
ആയതിനാൽ മുകളിൽ പറഞ്ഞ വാക്യത്തെയും അതിനു ഞാൻ നൽകിയ വ്യാഖ്യാനത്തെയും ന്യായീകരിക്കുന്ന ഏതാനും വചനം ഞാൻ വായിക്കുന്നു.

Jeremiah 1:5 - പറയുന്നു നാം ജനിക്കും മുൻപേ നമ്മെ ദൈവം അറിയുന്നു എന്ന്.
Jeremiah 29:11 ൽ പിതാവിന് നമ്മെ കുറിച്ച നിരൂപണങ്ങൾ ഉണ്ട് എന്നും അത് അത് നമ്മുടെ നന്മക് ആകുന്നു എന്നും പറയുന്നു
എങ്കിലും തക്കതായ ഇണയെ ഞാൻ എടുത്തു കാണിക്കേണ്ടതുള്ളതു കൊണ്ട്
Luke . 12;29 വായിക്കുന്നു
എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുതു
ഈ വക ഒക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നു.
Matthew 6:25-34 വരെ ഉള്ള വാക്യങ്ങളും Luke . 12;16-34 വരെ ഉള്ള വാക്യങ്ങളും വിശദമായി പറയുതു ഇത് തന്നെയാണ്. വീട്ടിൽ പോയി എല്ലാവരും ഈ വാക്യങ്ങൾ ഒക്കെയും ഒന്ന് വായിക്കണം ഏന്നു ഞാൻ ആശിക്കുന്നു ,
ദൈവത്തിനു നിങ്ങളുടെ ആവശ്യം നിങ്ങളിൽ ആഗ്രഹം ജനിക്കുന്നതിന് മുൻപേ അറിയാമെങ്കിൽ പിന്നെ പുറകെ നടന്നു വീണ്ടും വീണ്ടും ചോദിക്കുന്നത് എന്തിനാണ്? നമ്മുടെ തലമുടി ഇഴ പോലും എന്നി തിട്ടപ്പെടുത്തി ഓർക്കുന്ന ദൈവം  നമ്മുടെ ആവശ്യങ്ങൾ വിസ്മരിച്ചു പോകും എന്ന് നാം ഭയക്കുന്നുവോ?

ഞാൻ ജനിക്കുന്നതിന്  മുന്നേ  തന്നെ എന്നെ അറിയുന്ന, എന്നെ കുറിച്ച് സ്വപ്നങ്ങളും പദ്ധതികളും ഉള്ള ദൈവത്തിന്റെ  അടുത്തേക്  ഞാൻ എന്റെ ആവശ്യങ്ങളുടെ ലിസ്റ്റിമുഅയി ചെല്ലുമ്പോൾ, നമ്മുടെ ആഗ്രഹങ്ങളിൽ ഏതെങ്കിലും ഒക്കെ പിതാവിന്റെ പദ്ധതികൾക് നിരക്കാത്തതാണെങ്കിൽ കൂടി പിതാവ് നമുക് ചെയ്തു തരും വചനം അത് തന്നെ ആണ് പറയുന്നത് ... "വിശ്വാസത്തോടെ പ്രാർത്ഥനയിൽ കർത്താവിന്റെ നാമത്തിൽ എന്ത് ചോദിച്ചാലും കിട്ടും എന്ന് വചനം പറയുന്ന ".
കാരണം നമ്മെ പിതാവ്  നമ്മുടെ സ്വന്തം അമ്മയേക്കാൾ ഏറെ സ്നേഹിക്കുന്നതുകൊണ്ടു തന്നെ.
പക്ഷെ നമ്മുടെ ശോഭന സുന്ദരമായ ഭാവിക്കു വേണ്ടി നമ്മുടെ പിതാവ് നാം ജനിക്കും മുന്നേ കണ്ട സ്വപ്നങ്ങളിൽ നിന്ന് നമ്മുടെ ജീവിതം നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച ദൈവം മാറ്റി തരുമ്പോൾ നമ്മൾ നിത്യ ജീവിതത്തിലേക്കുള്ള ദൈവം ഒരുക്കിയ   യഥാർത്ഥ വഴിയിൽ നിന്ന് വ്യതിചലിച്ചു നാം  യാത്ര തുടങ്ങും.
ഒരു പക്ഷെ കുറച്ചു യാത്രകൾക് ശേഷം നാം  മടങ്ങി ദൈവം നമുക് ഒരുക്കിയിരുന്ന പഴ സുന്ദര വഴിയിലേക്കു തിരിച്ചു വന്നേകം... പക്ഷെ ദൈവത്തിന്റെ വഴിയിൽ നിന്ന് നാം നമ്മുടെ ഇഷ്ടത്തിന് ചോദിച്ചു വാങ്ങിയ വഴിയേ സഞ്ചരിക്കുമ്പോൾ മുതൽ തിരിച്ചു പിതാവൊരുക്കിയ വഴിയിലേക്കു  വരും വരെയുള്ള യാത്രയിൽ , നമുക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി നമ്മൾ മാത്രമാണ്.

അതിനെ പല സാഹചര്യങ്ങളിലും നമ്മൾ പെന്തെക്കോസ്ത് വിശ്വാസികൾ വിളിക്കുന്നത് പോരാട്ടം എന്നാണ് ...നമുക്ക് ഇഷ്ടപെടാത്തതോ, നമ്മൾ ആഗ്രഹിച്ചു ചോദിച്ചു വാങ്ങിയതോ ആയതല്ലാത്ത എന്തും നമുക് പോരാട്ടം ആണ്... അത് ദൈവ ഹിതമാണോ എന്ന് കൂടി ചിന്തിക്കാൻ നമ്മൾ പലപ്പോഴു തയ്യാറാവുന്നില്ല ... എല്ലാ സാഹചര്യത്തിലും അങ്ങനെ ആവണം എന്നും ഇല്ല .

പിതാവിന്റെ പദ്ധതിയിൽ  നമുക് ഇന്ന് ദുഃഖം ഉണ്ടായേക്കാം , പക്ഷെ നാളെ അങ്ങനെ ആവണം എന്നില്ല . നമ്മുടെ ആവശ്യങ്ങൾ ഒരുപക്ഷെ ഇന്ന് നമുക് സന്തോഷം തന്നേക്കാം , പക്ഷെ നാളെ ആ സന്തോഷം നിലനിൽക്കണം എന്നില്ല .. കാരണം , നാളെയെകുറിച്ച നമുക്കറിയില്ല എന്നത് തന്നെ ..

ദൈവത്തോട് കാര്യാ കാരണങ്ങൾ നിരത്തി ചോദിച്ച വാങ്ങിയ രണ്ടു ഉദാഹരണങ്ങൾ ഞാൻ പഴയനിയമത്തിൽ നിന്നെടുത്തൽ ,

1, ഇസ്രായേൽ ജനം രാജാവിനെ ചോദിച്ചു വാങ്ങിയത് .. അയൽപക്കത്തുള്ള ആളുകൾക്കു എല്ലാം രാജാവുള്ളതു കൊണ്ട് ഞങ്ങൾക്ക് രാജാവിനെ വേണം എന്ന് പറഞ്ഞു സാമുവേൽ പ്രവാചകന്റെ മുന്നിൽ ചെന്നപ്പോൾ അവർ അറിയാതെ തന്നെ അതള്ളിക്കളഞ്ഞത് അവരുടെ പിതാക്കന്മാരുടെ ദൈവത്തെ തന്നെ ആണ് എന്ന് വചനം പറയുന്നു.

2, യേസ്‌കിയവിന് ദൈവാൻ അനുവദിച്ച കാലം തികയും വരെ അവൻ നീതിമാനായിരുന്നു ... ദൈവം അവനു  അവന്റെ നീതിക്കൊത്തവണ്ണം വിശ്രമം നല്കാൻ ആഗ്രഹിച്ചപ്പോൾ, വീണ്ടും ജീവിതം നീട്ടിക്കിട്ടുവാൻ ആയുസു ചോദിച്ചു വാങ്ങാത്തക്കവണ്ണം അവൻ ഈ ലോകത്തെ സ്നേഹിച്ചു ... ബൗതീകതയെ സ്നേഹിച്ച യെസ്‌കിയാവിന് നീട്ടി  കിട്ടിയ ആയുസ്സിൽ എത്രനാൾ നീതിമാനായിരിക്കാൻ കഴിഞ്ഞു എന്ന് വേദ പുസ്തകത്തിൽ ഒന്ന് പരിശോധിക്കുന്നത് എല്ലാവര്ക്കും നല്ലതാണു

നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ:
ബൈബിൾ ൽ പറയുന്ന പ്രാർത്ഥന നമ്മൾ പെന്തെകൊസ്ത് വിശ്വസിക്കൽ ഒരിക്കലും ഒരിടത്തും പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതിനെ പറ്റി ഞാൻ പലരോടും ചോദിച്ചപ്പോൾ അത് മോഡൽ പ്രാർത്ഥന ആണ് എന്നാണ് അതുകൊണ്ടു അത് തന്നെ പ്രാർത്ഥിക്കണം എന്നില്ല എന്ന് പറഞ്ഞു കേള്കുകയുണ്ടായി . അതിനു തെളിവായി ഈ പറഞ്ഞവർ ഉയർത്തി കാണിച്ചത് " ഈവണ്ണം പ്രാർത്ഥിപ്പിൻ" എന്ന വാക്കാണ് .. ഞാൻ ഇതിന്റെ യാഥാർഥ്യം അറിയാൻ വേണ്ടി ഇംഗ്ലീഷ് പരിഭാഷ ഒന്ന് നോക്കാൻ ഇടയായി …
KJV: നും , International Standard Version നും  മാറ്റി നിർത്തിയാൽ മറ്റു ചില ഇംഗ്ലീഷ് പരിഭാഷയിൽ  "Pray Like This " എന്ന് കാണുവാനിടയായി . ബൈബിൾ ൽ എല്ലാ വാക്യത്തിനും ഇണയുണ്ടാവും എന്ന് വചനം പറയുന്നത് കൊണ്ട് ഞാൻ ആ ഇണയെ ഒന്ന് തേടി നോക്കി

ഇതേ കാര്യം  Luke 11:2 കാണുവാൻ ഇടയായി. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായം ആണ് അത്. മലയാളത്തിൽ , “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു" എന്ന് പറഞ്ഞു തുടങ്ങി യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു .. ഈ വാക്യത്തിന്റെ ഏതു ഇംഗ്ലീഷ് പരിഭാഷ എടുത്താലും നിങ്ങൾക് ഈ കൺഫ്യൂഷൻ ഉണ്ടാവില്ല ..കാരണം , ലൂക്കോസ് കുറച്ച വിദ്യാഭ്യാസം കൂടിയ ശിഷ്യൻ ആയതുകൊണ്ട് വളരെ വ്യക്തമായി തന്നെ കാര്യം എഴുതിയിട്ടുണ്ട് ... "When you pray, say" എന്ന് തന്നെയാണ് നിങ്ങൾക് അതിന്റെ പരിഭാഷയിൽ കാണുവാൻ കഴിയുന്നത്..

ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും നമ്മൾ ആരും ഈ പ്രാർത്ഥനയെ തിരിഞ്ഞു നോക്കാറില്ല ... കാരണം , കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയിൽ നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റ് ഇല്ല എന്നതാവാം കാരണം ...

“നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ”

എന്ന വാക്യത്തിനു തെളിവ് ബൈബിൾൽ മറ്റു പലയിടത്തും കാണാം ... യേശു ക്രിസ്തു വിന്റെ ജീവിതം എടുത്തു പരിശോധിച്ചാൽ , ക്രിസ്തു ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ആരും ഒന്നും ചോദിക്കാതെ തന്നെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ച സംഭവങ്ങൾ ഉണ്ട്.. നമ്മളിൽ എല്ലാവരും കൂടുതൽ കേട്ടിരിക്കുന്നത്, നമ്മെ പഠിപ്പിച്ചിരിക്കുന്നത് ചോദിച്ചു വാങ്ങിയ സംഭവങ്ങൾ ആണ് .. കുഷ്ഠരോഗിയുടെയും , മുടന്തൻറെയും ഒക്കെ സംഭവങ്ങൾ ... വചനത്തിലൂടെ കണ്ണോടിച്ചാൽ മറ്റൊരു സംഭവം കാണാൻ കഴിയും

Matthew 14:16..
“അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ”

പുരുഷാരത്തിൽ  ആരും പോയത് "ഞങ്ങള്ക് വിശക്കുന്നു കഴിക്കാൻ വല്ലതും തരണേ  " എന്ന് കർത്താവിനോടു വിളിച്ചു പറഞ്ഞില്ല ... ശിഷ്യന്മാർ കർത്താവിനെ ഭക്ഷണത്തെ കുറിച്ച ഓർമിപ്പിച്ചു എന്നത് ശരിയാണ് എന്നിരിക്കെ, ആ കാര്യത്തിൽ കയറിപിടിക്കാൻ ആരുടെ എങ്കിലും മനസ്സ് ഉണർന്നാൽ , കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് മാതാവ് മാധ്യസ്ഥം പറഞ്ഞത് കൊണ്ടാണോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും. കാരണം രണ്ടിന്റെയും സാഹചര്യം ഏകദേശം ഒന്ന് തന്നെ ആണ്  ... അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് വിശന്നിരുന്നവനെ കുറിച്ചാണ് .... നമ്മൾ അവരുടെ പ്രതിനിധികൾ ആണ് .

ഇവിടെ സൗഖ്യമായ കുഷ്ഠരോഗികൾക്കും  ഈ പുരുഷാരത്തിനും ഒരു വ്യത്യാരം കാണാൻ കഴിയും .. കുഷ്ഠരോഗികൾ യേശു ക്രിസ്തുവിനു സൗഖ്യമാക്കാൻ കഴിവുണ്ട് എന്നറിഞ്ഞിട്ടു അവരുടെ കുഷ്ഠം മാറേണ്ടതിനു കർത്താവു അവരുടെ മുന്നിലൂടെ യാതൃശ്ചികമായി കടന്നു പോയപ്പോൾ അപേക്ഷിച്ചു .... അവര്ക് തന്നിലുള്ള വിശ്വാസം കണ്ടിട്ട് യെസ്യ അവരുടെ ആവശ്യം സാധിച്ചു കൊടുത്തു ...

എന്നാൽ നമ്മൾ വായിച്ചാ വേദഭാഗത്തിലെ പുരുഷാരത്തിനു ഈ കുഷ്ഠരോഗികൾക്കും , മുടന്തർക്കും , എന്തിനു , ലാസറിനു പോലും ഇല്ലാത്ത ഒരു പ്രത്യേകത ഉണ്ട് അത് മനസ്സിലാവണമെങ്കിൽ ഈ സംഭവത്തിനു മുൻപ് ഉള്ള ഒരു വചനം വായിക്കണം ...

Matthew 14:13 : അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.

അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി.
കർത്താവു അവരുടെ  പട്ടണങ്ങളിലൂടെ യാദൃച്ഛികമായി നടന്നുപോയപ്പോൾ അല്ല പുരുഷാരം പിൻപറ്റിച്ചെന്നത് , പകരം ജനം പറക്കാത്ത ഒരിടത്തേക് (ഒരുപക്ഷെ ആ സ്ഥലം വാസയോഗ്യം അല്ലാത്തത് കൊണ്ടാവാം അതൊരു ഋർജ്ജന പ്രദേശം ആയത്) പോയപ്പോഴാണ് .... കർത്താവിനെ അനുഗമിച്ചത് വിഭവ സമൃദ്ധമായ സ്വന്തം തീൻ മേശകൾ വിറ്റിട്ടാണ് , ജനം പാർക്കാത്ത  ഇടത്തേക്കാണ് കർത്താവു പോകുന്നതെന്നറിഞ്ഞു അവനെ പിന്പറ്റിയത്.. അവർ കർത്താവിനെ പിൻപറ്റുമ്പോൾ കർത്താവിരിക്കുന്നിടത്തെ  ബൗത്തീക അവസ്ഥയല്ല കണ്ടത് , പകരം കർത്താവിനെ മാത്രമാണ്... ജനം സ്വന്തം ബൗതീക നന്മകൾ മറന്നു കർത്താവിനെ പിൻപറ്റി എന്ന് പറയുമ്പോൾ , ബൗതീക നന്മയെക്കാൾ അവർ കർത്താവിൽ നിന്ന് കേൾക്കാനും അവനെ പിൻപറ്റാനും ആശിച്ചു എന്ന് വേണം കരുതാൻ... അതുകൊണ്ടു തന്നെ ആണ് അവരുടെ ആവശ്യം അവർ പോലും അറിയാതെ മനസ്സിലാക്കി അവര്ക് വേണ്ടത് കൊടുക്കാൻ വേണ്ടി അവൻ അത്ഭുതം കാണിച്ചത് ... ഇതുപോലെ വചനത്തിൽ മറ്റു പല അത്ഭുതങ്ങളും നമുക് കാണാൻ കഴിയും ...

John 5;5 പറയുന്ന ശിലോഹാംകുളത്തിന് കരയിലെ 30 വര്ഷം രോഗി ആയികിടന്ന മനുഷ്യനെയും , John.9:6.മുതലുള്ള വാക്യങ്ങളിൽ പറയുന്ന കുരുടനെയും സൗഖ്യമാക്കിയതും , John.6:5 ൽ പുരുഷാരത്തിനു ഭക്ഷിപ്പാൻ കൊടുക്കാൻ പറഞ്ഞതും , John . 2:7 ൽ കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയതും ആവശ്യക്കാർ ആരും കരഞ്ഞു നിലവിളിച്ച ഉപവാസിച്ച പ്രാർത്ഥിച്ചതുകൊണ്ടല്ല എന്ന് നാം മറന്നു പോകരുത് ... ഈ അത്ഭുതങ്ങൾ കാണിച്ചത് എന്തിനു വേണ്ടിയാണെന്ന് ഞാൻ താഴെ പറയുന്നുണ്ട് ..അതുവരെ ക്ഷമിക്കാൻ അപേക്ഷ  

ഈ പ്രവൃത്തി ചെയ്യുമ്പോൾ കർത്താവു തൻ പറഞ്ഞ ഒരു വാക്യം തൻ ജീവിച്ചിരിക്കുമ്പോൾ തന്നെ നിവർത്തിച്ചു കാണിക്കുന്നു ..

കർത്താവിനോടു ചോദിച്ചു വാങ്ങിയ അത്ഭുതങ്ങളെ കുറിച്ച് എല്ലാവരും വാ തോരാതെ പ്രസംഗിക്കുമ്പോൾ കർത്താവു കണ്ടറിഞ്ഞു ചെയ്യ്ത അത്ഭുതങ്ങളെ കുറിച്ച ഊന്നി പറയാൻ പലരും തയ്യാറാവാറില്ല ... കാരണമായി എനിക്ക് തോന്നിയിട്ടുള്ളത് ചോദിക്കുന്ന സമയത് ചോദിക്കുന്ന കാര്യങ്ങൾ , അത്ഭുതമായി ചെയ്യ്തു തരുന്ന മജിഷ്യനെ കുറിച്ച കേൾക്കാനാണ് ഇന്ന് മിക്കവാറും സഭയും വിശ്വാസികളും ആഗ്രഹിക്കുന്നത് ... അല്ലായിരുന്നെങ്കിൽ സ്വന്തം മാതൃ സഭകളെ വിട്ടിട്ടു അനുഗ്രഹങ്ങൾ കൂടുതൽ കിട്ടുന്ന, അല്ലെങ്കിൽ അത്ഭുതങ്ങൾ കൂടുതൽ നടക്കുന്ന സഭകളിലേക് വിശ്വാസികൾ കൂട്ടമായി ചേക്കേറപ്പെടുകയില്ലായിരുന്നു ... അത്ഭുതങ്ങളും,  ആവശ്യങ്ങളും ചോദിച്ചു വാങ്ങൽ പഠിപ്പിച്ച സഭതന്നെ ആണ് അതിനു ഉത്തരവാദി .. വിശ്വാസികൾ മാതൃ സഭയിൽ  ചോതിച്ചിട് അവരുടെ ബൗതീക ആവശ്യങ്ങൾ അത്ഭുതമായി കിട്ടാതെ വരുമ്പോൾ അത് കിട്ടുന്നിടത്തേക് പോകുമ്പോൾ തെറ്റിക്ക പെടുന്നത് കർത്താവിന്റെ ഈവചനമാണ് ...Matthew 24:23, Luke 17:23
അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
അനധികൃത  സ്വത്ത് സമ്പാദനകേസ്‌ , കൊലപാതകം , പീഡനം , എന്നിങ്ങനെ പല കേസുകളിൽ അറസ്റ്റു ചെയ്യപെട്ടുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെയും , രോഗസൗഖ്യ വിദക്തരെയും കാണുമ്പോൾ എനിക്ക് ഈ വചനം അറിയാതെ ഒരുമ വന്നത് തെറ്റായി നിങ്ങൾ കാണരുത് . ഈ പറയുന്ന മഹത്‌ വ്യക്തികളുടെ ചുറ്റിലും കൂടി ഇടം വലം  നടന്നു പ്രകീർത്തിക്കുന്ന വിശ്വാസികളെയാരെയും  ഈ പറഞ്ഞവർ സുവിശേഷം പറഞ്ഞു നേടിയതല്ല ... മറ്റു ദൈവദാസന്മാർ കഷ്ടപ്പെട്ട് സുവിശേഷം പറഞ്ഞു മനസാന്തരപ്പെടുത്തി നേടിയെടുത്ത ഈ ആത്മാക്കൾ ഇത്തരം അത്ഭുതങ്ങൾക് പുറകെ ഓടി ഇത്തരക്കാരുടെ കൈകളിൽ എത്തി പെടുന്നത് പ്രാര്ഥനയെകുറിച്ചും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരുന്നവർക്കു ലഭിക്കുന്ന ബൗതീക  പ്രതിഫലത്തെ കുറിച്ചും ന്യൂ ജനെറേഷൻ സഭകൾ പഠിപ്പിക്കുന്ന വികലമായ കാഴ്ചപ്പാടുകൾ കൊണ്ടാണ് …
ജാതീയ വിശ്വാസം വിട്ടു പെന്തെകൊസ്ഥ് സഭയിലേക്കു വന്നാൽ ദൈവം നിന്റെ കഷ്ടപ്പാടുകൾ ഒക്കെ മാനിച്ച  നിനക്കു ഈ ഭൂമിയിൽ സൗഭാഗ്യം കൊണ്ടുത്തരും എന്ന് പഠിപ്പിക്കേണ്ടവർ പഠിപ്പിച്ചു കേട്ടവർ അത് മാതൃ സഭയിൽ നിന്ന് കിട്ടാതെ വന്നപ്പോൾ അത്തരം സൗഭാഗ്യങ്ങളുടെ ബാക് ഡോർ ഏജന്റസിന്റെ പുറകെ  പോകുന്നതിനെ തെറ്റ് പറയാൻ എനിക്കാവില്ല... കർത്താവിനെ അറിഞ്ഞു സേവിക്കുന്നവർക് ഈ ഭൂമിയിൽ കിട്ടുന്ന സവഭാഗ്യങ്ങളെ കുറിച്ച നമ്മുടെ ഇ സഭയിൽ പലവട്ടം പലരിൽ നിന്ന് ഞാൻ കേട്ടിട്ടുള്ളത് ഇതൊക്കെ തന്നെ ആണ് എന്ന് ഞാൻ ഓർക്കുന്നു... കർത്താവിനെ അറിഞ്ഞു ആരാധിച്ച അവന്റെ വഴിയിൽ നടക്കുന്നവർക് കിട്ടുന്ന നന്മകൾ ഈ പറയുന്ന ബൗതീക നന്മയല്ല .... അത് നിത്യ ജീവനും പരിശുദ്ധാത്മാവും മാത്രമാണ് ... അതിനേക്കാൾ വലിയ ഒരു നന്മയും ഇല്ലതാനും ..
കർത്താവു ചെയ്താ അത്ഭുതങ്ങളെ കുറിച്ചും അവനോടു ചോദിച്ചു വാങ്ങിയതിനെ കുറിച്ചും പഠിപ്പിക്കുന്നവർ , എന്തിനു വേണ്ടിയാണ്  ചോദിച്ചപ്പോഴും , ചോദിക്കാതെയും കർത്താവു അത്ഭുതം കാണിച്ചുതന്നത്  എന്ന് പഠിപ്പിക്കാതെ പോകുന്നു... കർത്താവു ബൗതീകമായാ അത്ഭുതങ്ങൾ കാണിച്ചത് തൻ ബൗതീക നന്മയുടെ ഹോൾ സെയിൽ  ഏജന്റ് ആണ് എന്ന് കാണിക്കാനല്ല എന്ന്  Matthew 11;20. വായിച്ചാൽ മനസ്സിലാവും. പിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
കർത്താവിന്റെ അത്ഭുതങ്ങൾ മറ്റുള്ളവർക് മാനസാന്തരം ഉണ്ടാവാൻ വേണ്ടി ചെയ്തതെന്നു ... അല്ലാതെ കർത്താവിനെ പിന്പറ്റുന്നവർക്കുള്ള ബൗതീക നന്മകളുടെ സാമ്പിൾ വെടിക്കെട്ട് ആയിരുന്നില്ല അതൊന്നും.. നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതങ്ങൾ എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ അത് നമുക് മനസാന്തരപ്പെടുവാനുള്ള ഒരു സൂചനയാണ് എന്നല്ലേ വചനം പറയുന്നത് ?

വീണ്ടും ഞാൻ വിഷയത്തിലേക്കു വരട്ടെ  Matthew 6:25-34  ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി”
സാധാരണയായി പ്രാർത്ഥനയുടെ ദൈർഗ്യവും , ആവശ്യങ്ങളുടെ ലിസ്റ്റും ,.... നമ്മുടെ ആഗ്രഹങ്ങൾക്കും, ആകുലതകളുടെ ആഴത്തിനും , ആരോഗ്യസ്ഥിതികും ബന്ധപ്പെട്ടു കിടക്കുന്നു .. നാളെ എന്നൊരു ദിവസം ലോകം അവസാനിക്കും എന്ന് ഉറപ്പായാൽ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ലിസ്റ്റിൽ ഒരേ ഒരു വിഷയം മാത്രമേ ഉണ്ടാവു എന്ന് എനിക്ക് തീർത്തു പറയുവാൻ കഴിയും ... ബാക്കിയാകുന്ന ആ ഒരു വിഷയം മറ്റൊന്ന്മല്ല
"കർത്താവെ ഞാൻ ചെയ്താ പാപങ്ങൾ എല്ലാം ക്ഷമിച്ചു തന്നു എന്നെ നിത്യ ജീവന് അവകാശമാക്കി  സ്വർഗത്തിൽ അയക്കേണമേ " എന്ന് തന്നെ... ബാക്കി ഉള്ള നമ്മുടെ അനേകമായിരം പ്രാർത്ഥന വിഷയങ്ങൾ ആ ഒരു നിമിഷം കൊണ്ട് തുടച്ചു നീക്കപെടും ... ആർക്കും അക്കാര്യത്തിൽ സംശയം ഉണ്ടാവില്ല ... ????????????
അങ്ങനെ വരുമ്പോൾ നമ്മുടെ പ്രാർത്ഥന വിഷയങ്ങൾ മുഴുവൻ നാളെ എന്നൊരു ദിവസം ഉള്ളത് കൊണ്ടാണ് എന്ന് പറയേണ്ടി വരും ...
നിങ്ങളുടെ ആവശ്യങ്ങളുടെ ലിസ്റ്റിലേക് നോക്കിയിട് ഒന്ന് കൂടി ചിന്തിക്കു , അതിൽ എത്ര ആവശ്യങ്ങൾ ഇന്നെത്തെക്കുള്ളതെന്നു ? അതിൽ എത്ര ആവശ്യം നാളേക്ക് ഉള്ളതെന്ന് ? ആ ലിസ്റ്റിലെ പകുതിയെങ്കിയും ഇന്നത്തേക്കുള്ള ആവശ്യമാണോ?
അതിൽ എത്ര ആവശ്യങ്ങൾ ഭോതീകവും എത്ര ആവശ്യങ്ങൾ ആത്മീയവും ആണ് എന്ന് ഒന്ന് തരാം തിരിക്കു ... അതിൽ പകുതിയെങ്കിലും ആത്മാർഥമായി അതിമീയ ആവശ്യം ആണോ?
കർത്താവു പഠിപ്പിച്ച ഈ പ്രാർത്ഥനയും മുകളിൽ ഞാൻ വായിച്ചാ വാക്യങ്ങളും അക്ഷരം പ്രതി തുലനം ചെയ്യാൻ കഴിയുമ്പോൾ , തിരിഞ്ഞു നമ്മൾ നമ്മുടെ പ്രാർത്ഥനകളും ഈ വാക്യങ്ങളും ഒന്ന് തരതമ്യം ചെയ്യേണ്ടതുണ്ട് …നാളെയെ കുറിച്ച ആകുലപ്പെടുന്നത് നാം ലോകത്തെ സ്നേഹിക്കുന്നതുകൊണ്ടല്ലേ?  അങ്ങനെ എങ്കിൽ നമേകുറിച്ച വചനം പറയുന്നത് ഇങ്ങനെയാണ്. 1 John 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ഈ വചനം സത്യമാകുന്നു എന്നറിയാൻ നമുക് ചുറ്റിലും ഒന്ന് നോക്കിയാൽ മതി .. നമുക്കു ചുറ്റും ഉള്ള സഭകളിലേക് നോക്കിയാൽ , ആത്മാഭിഷേകം ഉണ്ട് , അന്യഭാഷയുണ്ട് , പ്രവചനം ഉണ്ട് എന്നാൽ ദൈവത്തിന്റെ സ്നേഹം മാത്രം ആരിലും ഞാൻ കാണുന്നില്ല .... അതിനൊക്കെ പകരമായി, വെറുപ്പും വിധ്വേഷവും,മത്സരവും  ഞാൻ കാണുന്നുണ്ട്
ആയതിനാൽ നമ്മുടെ പ്രാർത്ഥനകളിൽ നാളെകളെക്കാൾ  കൂടുതൽ ഇന്നിനും , എപ്പോ ഈ ജീവനോടിരിക്കുന്ന നിമിഷത്തെ കുറിച്ചും ആവട്ടെ .
കർത്താവായ യേശു ക്രിസ്തു ദൈവ പുത്രനാണെന്നും , യെഹോവയായ ദൈവം ഏകനും  ലോക സൃഷ്ടിതാവാണെന്നും വിശ്വസിക്കുകകൊണ്ടു, അത് വിശ്വസിച്ച കർത്താവിനെ ഭയപ്പെടുന്നത് കൊണ്ട്  നമ്മൾ ക്രിസ്ത്യാനി ആകുമോ? അങ്ങനെ ചെയ്ക കൊണ്ട് നമ്മൾ വിശ്വാസി ആകുമോ?  ആ ഒരു ഒറ്റ കാരണം കൊണ്ടല്ലേ നമ്മൾ പരസ്പരം വിശ്വാസികൾ എന്ന് അഭിസംബോധന ചൈയ്യുന്നത് ? അങ്ങനെ എങ്കിൽ നമ്മൾ    സാത്താനെയും "വിശ്വാസി"  എന്ന് വിളിക്കേണ്ടി വരിലെ?
James 2:19 : ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു
എന്തിനാണ് പെന്തോകൊസ്തു വിശ്വാസികൾ പള്ളികളിലും സുവിശേഷ യോഗങ്ങളിലും ഇത്ര ഉച്ചകത്തിൽ തന്റെ മുഴുവൻ ആരോഗ്യവും എടുത്ത് പ്രാർത്ഥിക്കുന്നത് ? മൈക് കൈയിൽ ഉള്ളപ്പോൾ എന്തിനു അതിത്ര ഉച്ചത്തിൽ കത്ത് പൊട്ടുമാറു ഉച്ചത്തിൽ വക്കണം ? 1500 ചതുരശ്ര അടി വലുപ്പമുള്ള പ്രാർത്ഥന ഹാളിൽ 5000w  ശബ്‌ദത്തിൽ ഉള്ള മൈക്ക് എന്തിനു ?  നമ്മുടെ കൂട്ടത്തിൽ ഉള്ളവർക്കു മാത്രം കേൾക്കാവുന്ന പാകത്തിൽ പതിയെ പ്രാർത്ഥിച്ചാൽ എന്തേ ദൈവം കേൾക്കില്ല ? നമ്മുടെ ദൈവം ബധിരനാണോ ? അതോ നമ്മുടെ പ്രാർത്ഥന അയല്പക്കത്തുള്ളവർ കേൾക്കാൻ വേണ്ടിയോ ? അതോ നമ്മൾ വലിയ ആത്മ നിറവുള്ളവരാണ് എന്ന്  ചുറ്റുമുള്ളവരെ കാണിക്കാൻ വേണ്ടിയോ ? അങ്ങനെ പ്രാർത്ഥിക്കണം എന്ന് ബൈബിൾ പറയുന്നുണ്ടോ?
എങ്ങനെ പ്രാർത്ഥിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ് , അത് ഇവിടെ ചോദിക്കേണ്ട കാര്യം എന്താണെന്നു ചിന്തിക്കുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങൾ ജനിച്ച നാല് മുതൽ ഇങ്ങനെ ആണോ പ്രാർത്ഥിക്കുന്നത് ? വിജാതീയ സഭയിൽ നിന്ന് അല്ലെങ്കിൽ മറ്റു ക്രിസ്തവ സഭയിൽ  നിന്ന് പെന്തകോസ്ത് വിശ്വാസത്തിൽ വന്നിട്ടുള്ളവർ ഉത്തരം പറയട്ടെ... അങ്ങനെ അല്ലായിരുന്നു നിങ്ങൾ പൂർവ്വാശ്രമത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നതെങ്കിൽ , ഇവിടെ പെന്തെകൊസ്ഥ് വിശ്വാസത്തിൽ വന്നതിനു ശേഷമാണു ഈ മാറ്റം എന്നുണ്ടെങ്കിൽ നിങ്ങനെ ആരോ അങ്ങനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു എന്നാണ് അർഥം ... അല്ല ദൈവ പ്രേരണയാണ് എന്നാണ് നിങ്ങ പറയുന്നത് എങ്കിൽ മറുപടി  ഒരു വചനത്തിൽ ഒതുക്കുന്നു ..
Matthew 6:5-6 : നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.  വചനവും ഞാൻ കൂടുതലും വായിച്ചു കേട്ടിട്ടില്ല ...
ഇപ്പോഴും ബൗതീകമായാ എണ്ണമറ്റ  ആവശ്യങ്ങളുടെ ലിസ്റ്റ് പ്രാർത്ഥനയിൽ നിന്ന്  കുറച്ച,  ആത്മീയ വിഷയങ്ങൾക് വേണ്ടി കൂടുതൽ പ്രാർത്ഥിക്കാൻ ഇത്രയും വചനങ്ങൾ വായിച്ചാലും നമ്മൾ തയ്യാറാവില്ല .. കാരണം നിങ്ങളുടെ മനസ്സിലൂടെ പലവട്ടം ഇപ്പോൾ കടന്നു പോയേക്കാവുന്നതും ഞാൻ ആദ്യം വായിച്ച തുടങ്ങിയതുമായ വാക്യം തന്നെ … അതായത്  മത്തായി: 7:7-11  വരെ  “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി  അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!” എന്ന് അവസാനിക്കുന്ന വാക്യം തന്നെ.

ആദ്യം ഞാൻ പറഞ്ഞത് പോലെ ,ഈ വചനം പഠിച്ചവരും, പഠിപ്പിച്ചവരും എല്ലാം ഈ "നന്മ" എന്ന വാക്കിൽ കയറി പിടിച്ച കർത്താവിനോടു ചോദിച്ചും, നിരാഹാരം ഇരുന്നും, കണ്ണീർ  വാഴ്ത്തും, ഇനി കണ്ണീരു വന്നില്ലെങ്കിൽ കണ്ണീർ മനഃപൂർവം  വരുത്തിയും നമ്മുടെ ബൗതീകമായാ ആവശ്യങ്ങൾ ചോദിച്ച  വാങ്ങുന്നു അല്ലെങ്കിൽ  ചോദിച്ചു വാങ്ങാൻ പഠിപ്പിക്കുന്നു ...

ബൈബിളിൽ എല്ലാ വാക്യത്തിനും ഇണയുമുള്ളതു കൊണ്ട് ഈ വാക്യവും ഇണയെ തന്നെ വച്ച് പഠിക്കാൻ ഞാൻ തീരുമാനിച്ച, അല്ലാതെ ഈ നന്മ എന്ന വക്കും പിടിച്ചോണ്ട് ദാവീദിന്റെയോ , ജോസെഫിന്റെയോ  ജീവിതത്തിലേക്കു ഓടി , ആ ഭഗത് എവിടെ എങ്കിലും നന്മ എന്നെ വാക്കുണ്ടെങ്കിൽ അതും പിടിച്ച എന്തേലും ഒക്കെ പറയുന്ന സ്ഥിരം പെന്തെകൊസ്ഥ് ഏർപ്പാട്  എനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടാവാം ഞാൻ അങ്ങനെ ചിന്തിച്ചത്..  മുൻപ് പറഞ്ഞത് പോലെ വിദ്യാഭാസം കുറച്ച കൂടിയത് കൊണ്ടാവും ലൂക്കോസ് ഈ വിഷയം കുറച്ചു കൂടി വ്യക്തമായി പറഞ്ഞത് … ലൂക്കോസ് 11:9.
യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; എന്ന് തുടങ്ങി
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.” എന്ന് അവസാനിക്കുന്നതായി കാണാം.
മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങളും , ലൂക്കോസിന്റെ സുവിശേഷത്തിലെ വാക്യങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയാൽ കാണുന്ന ഒരേ ഒരു വ്യത്യാസം മത്തായി പറഞ്ഞ "നന്മ" എന്ന വാക്കിന് പകരം "പരിശുദ്ധാത്മാവ്"  എന്ന് ഉപയോഗിച്ചിരിക്കുന്നു എന്നത് മാത്രമാണ്
മത്തായി പറഞ്ഞ ആ നന്മ  എന്നുള്ളത് പരിശുദ്ധാത്മാവ് തന്നെ ആണ്എന്ന്  ലൂക്കോസ് വ്യക്തമാക്കുന്നു .. അല്ലാതെ നമ്മളിൽ പലരും വിശ്വസിക്കും പോലെ ബൗതീക നന്മയല്ല. … പരിശുദ്ധാത്മാവ് തന്നെ ആണ് ക്രിസ്തുവിന്റെ അനുയായികളായ നമ്മുക് കിട്ടാവുന്ന ഏറ്റവും വലിയ നന്മയും.. അതിനെ പറ്റി ഞാൻ വിശദീകരിക്കുന്നില്ല …
ഇപ്പോൾ നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും , നമ്മൾ കണ്ണീരോടും, ഉപവാസത്തോടും കർത്താവിന്റെ മുൻപിൽ ഇരിക്കുന്നത് ബൗതീക നന്മകൾക് അല്ല , നമുക് മുൻപിൽ നിൽക്കുന്ന വലിയ പ്രതിബന്ധത്തിൽ നിന്ന് അല്ലെങ്കിൽ ഞങ്ങൾ നേരിടുന്ന പോരാട്ടത്തിൽ നിന്ന് വിടുതൽ കിട്ടുവാൻ വേണ്ടിയാണു എന്ന്
വിശ്വാസി എന്ന് സ്വയം വിളിക്കുകയും ഒരു  പ്രതിബന്ധം ജീവിതത്തിൽ വരുമ്പോഴേക്കും കരഞ്ഞു നിലവിളിച്ചു കർത്താവിന്റെ മുന്നിലേക്ക് നാം ഓടുന്നതിന്റെ അർഥം ആ പ്രതിമബന്ധത്തിൽ നാം പതറി പോയി എന്നല്ലേ? ഒരിക്കൽ പത്രോസ് കടലിനു മീതെ നടന്നപ്പോഴും....കാറ്റും കടലും ഒന്ന് ക്ഷോഭിച്ചപ്പോൾ കർത്താവു അമരത്തു ഉണ്ടായിരുന്നിട്ടും ശിഷ്യന്മാർ   ഭയന്ന നിലവിളിച്ചപ്പോഴും ,  യേശു  അന്ന്  പറഞ്ഞത് തന്നെ ആവും ഇന്ന് നമ്മൾ  നമ്മുടെ  കണ്ണുനീരും വ്യാകുലതകളും കൊണ്ട് കർത്താവിന്റെ മുന്പിലേക് ഓടിച്ചെല്ലുന്നതു കാണുമ്പോൾ കർത്താവിനു പറയാനുള്ളത് … "അല്പവിശ്വാസികളെ നിങ്ങൾ എന്തിനു ഭയപ്പെട്ടു" അല്ലെങ്കിൽ "നിങ്ങളുടെ വിശ്വാസം എവിടെ " എന്ന ചോദ്യം തന്നെ ആയിരിക്കും ... കർത്താവിൽ വിശ്വസിച്ച ആത്മാഭിഷേകം കിട്ടിയ ഇതേ ശിഷ്യന്മാർ പിന്നീട് വാളിന്റെ വായ്ത്തലയെ പോലും ഭയന്നിരുന്നില്ല എന്ന് വചനത്തിൽ കാണുന്നു... എന്നാൽ നമ്മുടെ കൂട്ടത്തിൽ ആത്മാഭിഷേകം കിട്ടിയവർക്കാണ് കൂടുതൽ ആവലാതിയും അങ്കലാപ്പും കാണുവാൻ എനിക്ക് സാധിക്കുന്നത് എന്നത് ഒരു വിരോധാഭാസം ആയി എനിക്ക് തോന്നുന്നു

പിന്നെ വേറെ ഒരു തരാം പ്രാർത്ഥന ഞാൻ കേട്ടിട്ടുണ്ട്, "പ്രതികാരം ദൈവത്തിനുള്ളത്, ദൈവം ശത്രുവിന്റെ തകർത്ത നിനക്കു സമാധാനം തരും " എന്ന അർത്ഥത്തിലുള്ള പഠിപ്പിക്കൽ കേട്ടിട്ട് ശത്രുവിന്റെ തലതകർത്തു കാണാൻ വേണ്ടി മുട്ടിപ്പായി കർത്താവിന്റെ മുൻപിൽ കണ്ണീരോടെ ഇരിക്കുന്ന തരം പ്രാർത്ഥന... ഒരു വർഷത്തിൽ 52 ആഴ്ചയുണ്ടെങ്കിൽ, 50 ആഴ്ചയിലും പഠിപ്പിക്കുന്നത് , കണ്ണീരോടെ പ്രാർത്ഥിക്കാനും , ശത്രുവിന്റെ തല ദൈവം തകർക്കും എന്നുമാണ്.. അത്തരം  പ്രാര്ഥനകൾക് ഉത്തരം കിട്ടി എന്നുള്ള ചില സാക്ഷ്യങ്ങൾ ഞാൻ നമ്മുടെ സഭയിൽ നിന്ന് കേൾക്കാൻ ഇടയായി...പഴയ നിയമ പുസ്തകവും , ദാവീദിന്റെ ജീവചരിത്രവും വച്ചുകൊണ്ടു കർത്താവിനു കാശുമുടക്കാതെ കൊടുക്കുന്ന കൊട്ടേഷനായി നമ്മൾ പ്രാർത്ഥനയെ കാണാറില്ലേ? നമ്മിൽ എത്രപേർ ശത്രുവിനെ തകർക്കാൻ പ്രാര്ഥിക്കുന്നതിനു പകരം , ശത്രു തന്റെ ദുഷ്ടത  വിട്ടു തിരിഞ്ഞു , മാനസാന്തരപ്പെട്ട് നമ്മോടു ചേർന്നു വരുവാൻ പ്രാര്ഥിക്കാറുണ്ട് ? അല്ലെങ്കിൽ പഠിപ്പിക്കാറുണ്ട്? പഴയനിയമം പഠിപ്പിക്കുന്നത്, ശത്രുവിനെ വെറുക്കാനും തകർക്കാനും അല്ല, ശത്രുവിനെ സ്നേഹിക്കാൻ തന്നെയാണ് അത് പറയുന്നത് .. തിന്മക് പകരം നന്മ ചൈയ്യാൻ തന്നെയാണ്.... ശത്രുവിനോട് ക്ഷമിച്ചു അവനു മനസാന്തരപ്പെടാൻ അവസരം കൊടുക്കാൻ തന്നെയാണ് ...അല്ലായിരുന്നെങ്കിൽ ശത്രുവിനെ സ്നേഹിക്കാൻ കർത്താവ് പഠിപ്പിച്ചപ്പോൾ ന്യായപ്രമാണ ലങ്കനം ആകുമായിരുന്നു ..

പ്രാർത്ഥന എന്തവരുത് എന്നു ഞാൻ  പറഞ്ഞു കഴിഞ്ഞു .. ഇനി നമ്മൾ അങ്ങനെ ഒക്കെ പ്രാർഥിച്ചത് കൊണ്ടാണോ നമ്മുടെ പ്രാത്ഥനകൾക് ഉത്തരം കിട്ടാതെ പോകുന്നത് എന്ന് വചനത്തിന്റെ ടിസ്ഥാനത്തിൽ ചിന്തിക്കേണ്ടതുണ്ട്
മക്കൾ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നത് കാണാൻ ഇഷ്ടപെടുന്ന പിതാവാണ് എങ്കിൽ, എന്ത് തന്നെ ആയാലും നമ്മുടെ ആഗ്രഹം നമ്മൾ ആഗ്രഹിച്ചപോലെ നടക്കും …
നമ്മുടെ പിതാവായ ദൈവം മക്കളെ മക്കളുടെ ഇഷ്ടത്തിന് വളർത്തുന്ന ന്യൂ ജെനറേഷൻ പിതാവല്ലാത്തതു കൊണ്ട് നമ്മുടെ പല പ്രാർത്ഥനകൾക്കും ഉത്തരം കിട്ടുന്നില്ല . വിശദമായി പറഞ്ഞാൽ ,

നമ്മുടെ പ്രാര്ഥനക് ഉത്തരം കിട്ടാതെ പോകുന്നത്തിനു 2 കാരണങ്ങൾ ഉണ്ട്

1 . നമ്മുടെ ആഗ്രഹം ശരിയല്ലാത്തതാവുമ്പോൾ, അതായത് ആ ആഗ്രഹങ്ങൾ പിതാവിന് ഇഷ്ടമുള്ളതല്ലാതാവുമ്പോൾ , അല്ലെങ്കിൽ  ആ ആഗ്രഹത്തിന് നമ്മൾ അർഹരല്ലാതെ വരുമ്പോൾ  
2. ആഗ്രഹം ജഡീകം  ആകുമ്പോൾ ….
ഈ രണ്ടു കാര്യങ്ങൾക്കും വചനത്തിൽ  നിന്ന് തെളിവ് തരേണ്ടതുണ്ട്
(1) 1 John 5:14 അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
മലയാളത്തിൽ വായിക്കുമ്പോ കുറച്ച സംശയത്തിന് ഇടയാക്കിയാലും, ഇംഗ്ലീഷ് വേർഷനിൽ ഒരു സംശയത്തിനും ഇടയില്ല ..
KJV: And this is the confidence that we have in him, that, if we ask any thing according to his will, he heareth us:

(2) James: 4:3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
നമ്മുടെ പ്രാർത്ഥനകൾ ജഡീകമായ ആവശ്യങ്ങൾക്ക് ആകുമ്പോൾ ഉത്തരങ്ങൾ കിട്ടാതെ പോകുന്നു എന്ന് വചനം തന്നെ പറയുന്നു . ആയതു കൊണ്ട് നമ്മുടെ പ്രാർത്ഥനകൾ നാളെയെകുറിച്ച വ്യാകുലപ്പെട്ട അമിതമായ ജഡീക ആവശ്യങ്ങൾക് അല്ലാതെ, അന്നന്നത്തെ ആവശ്യങ്ങൾക്കും, ആത്മീയ വര്ധനവിനും , ക്രിസ്തീയ ജീവിതം ഓടി തീർക്കുവാൻ , നല്ല ഓട്ടം തികക്കുവാൻ , പരീക്ഷാളെ  നേരിടാനും ഉള്ള സ്വർഗീയ ശക്തി ലഭിക്കുന്നതിനാവട്ടെ എന്നും ഞാൻ ആശിക്കുന്നു.
ഇത്രയൊക്കെ വചനങ്ങൾ കൃത്യമായി പറഞ്ഞാലും ജഡീക മോഹങ്ങൾ പൂർണമായി മരിക്കാത്ത നമ്മുടെ മനസ്സ് ഇതൊന്നും  ഉൾക്കൊള്ളാനാവാതെ സ്വയം ന്യായീകരിക്കാൻ Philippians 4:6-7 പോലുള്ള വാക്യങ്ങളും പൊക്കി പൊക്കി പിടിച്ച കൊണ്ട് വരും ... മേല്പറഞ്ഞ വചനം ഇങ്ങനെയാണ്.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.

അങ്ങനെ ഉള്ള മനസ്സുകളോട് എനിക്ക് പറയാനുള്ളത്
1 . വചനം ആദ്യമേ പറഞ്ഞുകഴിഞ്ഞു നമ്മുടെ ആഗ്രഹങ്ങൾ ദൈവം മുൻകൂട്ടി അറിയുന്നു എന്ന്. പിന്നെ അറിയിക്കേണ്ട ആവശ്യം ഉണ്ടോ ?
2 . ഈ വചനം ആരംഭിക്കുന്നത് തന്നെ " വിചാരപ്പെടരുത് " എന്ന് പറഞ്ഞു കൊണ്ടാണ്..
3 . എന്നിട്ടും ലേഖനത്തിൽ ഈ വചനം എഴുതിയിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണം ഉണ്ട് .. അത് മറ്റൊന്നും അല്ല , ഉപേക്ഷണപത്രം കൊടുത്ത ഭാര്യയെ ഉപേക്ഷിക്കാനും , ശത്രുവിനെ പകക്കാനും മോശ എന്തുകൊണ്ട് ഇസ്രായേൽ ജനത്തെ പഠിപ്പിച്ചുവോ അതെ കാരണം തന്നെ ആയിരിക്കാം വചനം ഇങ്ങനെ കൂടി പറഞ്ഞിരിക്കുന്നത് . അതായത് നമ്മുടെ  ഹൃദയ കാടിന്ന്യം കൊണ്ട് തന്നെ ..

ഒരു കാര്യം ഞാൻ കൂടെ വൽകഷ്ണം ആയി പറഞു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു …
നമ്മൾ ചോതിക്കുന്നതെല്ലാം ചോദിക്കുന്ന സമയത് ചോദിക്കുന്ന പോലെ തരാൻ പിതാവായ ദൈവം അലാവുദീന്റെ അത്ഭുതവിളക്കിലെ അടിമയായ ഭൂതം അല്ല ... അവൻ നമ്മെ സൃഷ്ടിച്ചവനും , നമ്മുടെ പിതാവും ആണ് എന്ന് പ്രാർത്ഥിക്കുമ്പോൾ ഓർത്താൽ തീരാവുന്ന പ്രശ്നമേ നമ്മുക്കുള്ളൂ ...

                                                 നന്ദി




Reference
Jeremiah 1:5 (നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.)
Jeremiah 29:11 (നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.)
John.9;6.
ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിന്മേൽ പൂശി
“നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു; ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.
John.6;5
യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: “ഇവർക്കു തിന്നുവാൻ നാം എവിടെനിന്നു അപ്പം വാങ്ങും” എന്നു ചോദിച്ചു.
John 5;5
എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗംപിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു

John . 2;7 .
യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു




Discovery Of Holy Spirit... A Bible Study

ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു  കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ…

എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്  ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ  തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ചോദ്യത്തിന് മറുപടി താരനും എനിക്ക് കഴിയും എന്ന് ഞാൻ വിശ്വസിക്കുന്ന്നു

വിശ്വാസത്തിലേക് വരുവാൻ തയ്യാറെടുക്കുമ്പോൾ എന്നെ കുറച്ച അതികം സംശയിപ്പിച്ച ഒരു വിഷയം പരിശുദ്ധാത്മാവിനെ കുറിച്ചാണ്. രണ്ടു തരാം പഠിപ്പിക്കലുകൾ ഞാൻ കേട്ടറിഞ്ഞു.
ഒരു കൂട്ടൽ പഠിപ്പിക്കുന്നു ഒന്നാം നൂറ്റാണ്ടോടു കൂടി പരിശുദ്ധാത്മാവാഭിഷേകം നിന്ന് പോയി എന്ന് ,
മറ്റൊരു കൂട്ടർ പഠിപ്പിക്കുന്നു ഇപ്പോഴും അത് ഉണ്ട് എന്ന്. അങ്ങനെ ഒരു സംശയത്തിൽ നിൽകുമ്പോളാണ് ഞാൻ Joel 2:28 പറയുന്ന വാക്യം കേൾക്കാനിടയായത് . വചനം പറയുന്നു ..
അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.
ഇത് അവസാന കാലമാണെന്നും, ഈറ്റുനോവിന്റെ ആരംഭം തുടങ്ങിയെന്നും വചനത്തിൽ നിന്ന് മനസ്സിലാക്കിയ ഞാൻ ഇന്നും പരിശുദ്ധാത്മാവ് അഭിഷേകം ഉണ്ട് എന്ന് വിശ്വാസത്തിൽ ഉറക്കുവാൻ ഇടയായി. അങ്ങനെ പെന്തകോസ്ത് വിശ്വാസികളുടെ ഇടയിലേക് ഇറങ്ങി വന്നപ്പോൾ അവർ അതിനു തെളിവും കാണിച്ചു തന്നത് , ആത്മനിറവിൽ തുള്ളിയും ചാടിയും എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അത്യുച്ചത്തിൽ ദൈവത്തെ സ്തുദിച്ച കൈയ്യടിച്ചു ആരാധിക്കുന്ന ഒരു കാഴ്ച തന്നെ …
ഈ ഒരു അനുഭവം കണ്ടറിയുമ്പോൾ എന്റെ മനസ്സിലൂടെ യാദ്ര്ശ്ചികമായി കടന്നു പോയി .. ഒരിക്കൽ ഓർത്തഡോക്സ് വിശ്വാസിയായിരുന്ന ഞാൻ, അക്കാലത്തു ക്ഷേത്രങ്ങളിലും , മുസ്ലിം പള്ളികളിലും പോയിപരിചയം ഉണ്ടായിരുന്നു .. അതുകൊണ്ടു തന്നെ, ക്ഷേത്രങ്ങളിൽ ഉത്സവത്തിനു പോകുന്ന ഞാൻ വെളിച്ചപ്പാടുകളെ ഒരുപാടു കണ്ടിട്ടുണ്ട് . അവരിൽ ഞാൻ ആകൃഷ്ടരാവാൻ കാരണം , അവർ സ്വയം മുറിവേല്പിച്ച, സ്വബോധം നഷ്ടപ്പെട്ട് തുള്ളികൊണ്ടു മുൻപിൽ നിൽക്കുന്ന വിശ്വാസികളുടെ ഭൂതകാലവും , ഭാവികലവും  പ്രവചിക്കുന്നത് തന്നെ.

പെന്തകോസ്ത് സഭകളിലും ഞാൻ കണ്ട ആത്മവഭിഷേകത്തിനും , ആത്മ അഭിഷേകമുള്ളവരിൽ പലരുടെയും  ആരാധനക്കും വെളിച്ചപ്പാടുകളുടെ പ്രവർത്തികളുമായി സാദൃശ്യം തോന്നിയത് എന്നെ വിഷയത്തെ കുറിച്ച പഠിക്കാൻ പണ്ടേ ഒരു പ്രേരണ തന്നിരുന്നു. എങ്കിലും എനിക്ക് പരിശുദ്ധാത്മാവ് അഭിഷേകം ഇല്ലാത്തതിനാലും, വചനം വായിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ പറ്റാത്തതിനാലും ഞാൻ വിഷയം മനപ്പൂർവം മറന്നു കളഞ്ഞു.

കാലങ്ങൾക് അപ്പുറം വിവാഹ പ്രായം ആയപ്പോൾ, വന്ന എല്ലാ  ആലോചനകളിൽ നിന്നും ഞാൻ പൊതുവായി കേട്ട ഒരു ചോദ്യം ആയിരുന്നു  "പരിശുദ്ധാത്മാവ് അഭിഷേകം കിട്ടിയിട്ടുണ്ടോ"  എന്ന്. എല്ലാവരോടും ഞാൻ “ഇല്ല ”എന്ന് പറഞ്ഞപ്പോൾ , ചിലർ നെറ്റി ചുളിച്ചു ചോദിച്ചു "എന്തുകൊണ്ട്" എന്ന്. ഉത്തരം പലപ്പോഴായി മുട്ടിയപ്പോൾ ഉത്തരം തേടി ഞാൻ ബൈബിൾ എടുത്തു .വചനം വായിക്കുമ്പോൾ എന്റെ മനസ്സിൽ ചില ചോദ്യങ്ങൾ ഉണ്ടായിരുന്നു.

1 . പരിശുദ്ധാത്മാവ് ലഭിച്ചോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം
2 . എന്തിനാണ് പരിശുദ്ധാത്മാവ്
3 .പരിശുദ്ധാത്മാവിന്റെ സ്വഭാവം എന്താണ് .
4 . പരിശുദ്ധാത്മാവിന്റെ ആവശ്യകത എന്താണ്
ചോദ്യങ്ങൾക് ചുറ്റുപാടുകളിൽ ഞാൻ കണ്ട ഉത്തരങ്ങൾ വളരെ സുതാര്യമായിരുന്നു. വിശ്വാസികൾ പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞിരുന്നത് , പ്രവചന വരം, രോഖ സൗഖ്യ വരം , അന്യഭാഷാ എന്നിങ്ങനെ ഉള്ള അടയാളങ്ങളിലൂടെ ആയിരുന്നു .. ഇവാ ഒന്നും അല്ലെങ്കിൽ  ഏതെങ്കിലും കോൺവെഷനിൽ ആരാധനാ സമയത്തോ, അല്ലെങ്കിൽ പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ തുള്ളി തുള്ളി നിലത്തു വീണു ഉരുളുകയോ നിലത്തു വേണു അപസ്മാര രോഗികളെപ്പോലെ കാട്ടിക്കൂട്ടുകയോ ചെയ്തിട്ടുണ്ടാവും ..
ഇവയിൽ ഒന്ന് പോലും എനിക്ക് ഇല്ലായിരുന്നു കൊണ്ട് ഞാൻ അഭിഷിക്തനല്ല എന്ന് ഞാൻ വിശ്വസിച്ചു . യഥാർത്ഥത്തിൽ ഇതൊക്കെ ആണോ പരിശുദ്ധാത്മാവ് കിട്ടിയതിനുള്ള അടയാളങ്ങൾ എന്ന് എനിക്ക് അറിയില്ലായിരുന്നു . ഇതേപ്പറ്റി ഞാൻ ഉപദേഷ്ടാക്കളോടു ചോദിച്ചപ്പോഴും അങ്ങനെ തന്നെ അവർ പറഞ്ഞു . കൂടെ കുറച്ചു ഉപദേശങ്ങളും. പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കുന്ന സ്ഥലങ്ങളുടെയും കൺവെൻഷനുകളുടെയും ലിസ്റ്റ് കുറച്ചു പേര് തന്നപ്പോൾ , മറ്റു പലരും ഉപവസിച്ചു ഒറ്റക് മുറിയടച്ച പ്രാർത്ഥിക്കാനും ഉപദേശിച്ചു. എല്ലാം ട്രൈ ചെയ്തു പരാജയ പെട്ടതുകൊണ്ടാവും ഞാൻ വചനം വീണ്ടു പഠിച്ചത്.

അങ്ങനെ പഠിച്ച വരുമ്പോൾ ഞാൻ 1 Corinthians 12:3 വായിക്കാൻ ഇടയായി
നമ്മൾ പെന്തെക്കോസ്ത് വിശ്വാസികൾ പൊതുവെ പറയപ്പെടുന്നത് വിശ്വസിച്ച സ്നാനപ്പെട്ടവർ എന്നാണ് .. അതായത് യേശുവിനെ കർത്താവു എന്ന്  വായ്കൊണ്ടു ഏറ്റുപറഞ്ഞു വെള്ളത്താൽ സ്നാനപ്പെട്ടവർ ആണ് നാം എന്നിരിക്കെ 1 Corinthians 12:3 ൽ പറയുന്നു
ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

യേശുവിനെ നാം കർത്താവു എന്ന്  വിളിക്കുന്നു  എങ്കിൽ , നാം പരിശുദ്ധാത്മാവിൽ സംസാരിക്കുന്നു എന്ന് തന്നെ അല്ലെ ഇതിനർത്ഥം ? അങ്ങനെ എങ്കിൽ പരിശുദ്ധാത്മാവ് അഭിഷേകം കിട്ടാത്ത എത്രപേരുണ്ട് നമുക്കിടയിൽ?എന്തിനു വേണ്ടിയാണു പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത് ?
1 Corinthians 12:9 പറയുന്നു ,
വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം, എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
കൂട്ടത്തിൽ ഇരിക്കുന്നവർ സ്വന്തം വിശ്വാസം ഏറ്റു പറഞ്ഞിട്ടല്ലേ സ്നാനപ്പെട്ടത്, അതോ നിങ്ങൾ കള്ളം പറഞ്ഞ സ്നാനപ്പെട്ടോ ? നമ്മുടെ വിശ്വാസം ആത്മാർത്ഥമായിട്ടുള്ളതെങ്കിൽ നമുക്കെല്ലാവർക്കും പരിശുദ്ധാത്മാവിന്റെ ഒരു വരുമെങ്കിലും കിട്ടിയിട്ടില്ലേ? അങ്ങനെ എങ്കിൽ നമ്മിൽ ആർക്കാണ് ആത്മാഭിഷേകവും , ആത്മവരവും ഇല്ലാത്തവർ ?

ഈ വചനങ്ങൾ വേദപുസ്തകത്തിൽ ഉണ്ടെന്നിരിക്കെ നിങ്ങൾ നിങ്ങൾക് ആത്മാവിനെ കിട്ടിയിട്ടില്ല  പറയുന്നു എങ്കിൽ ഒന്നുകിൽ ആരോ നിങ്ങളെ തെറ്റ് പഠിപ്പിച്ചിരിക്കുന്നു അല്ലെങ്കിൽ തെറ്റ് പഠിച്ചിരിക്കുന്നു].. അതുമല്ലെങ്കിൽ ഞാൻ വായിച്ചാ വാക്യത്തിന്റെ അർഥം മറ്റെന്തോ ആകുന്നു ... ഇതിൽ ഏതാണ് ശരി എന്ന് കൂടി വചനത്തിന്റെ അടിസ്ഥാനത്തിൽ തെളിയിക്കാൻ എനിക്ക് ബാധ്യത ഉണ്ട്.

എന്റെ വ്യാഖ്യാനം ശരിയാണെങ്കിൽ എന്തുകൊണ്ട് നമ്മൾ പരിശുദ്ധാത്മ വാരത്തിനായി , അഭിഷേകത്തിനായി പ്രതേക പ്രാർത്ഥനകളും കോൺവെൻഷനുകളും നടത്തുന്നു..  പണം മുടക്കി വിധൂരനാടുകളിനിന്നും സുവിശേഷകരെ എന്തിനു ഇതിനുവേണ്ടി മാത്രം  കൊണ്ടുവരുന്നു? മാസികകളിലും ,നോട്ടീസുകളിലും എന്തിനു നമ്മൾ "ആത്മാഭിഷേകവും രോഗശാന്തിയും " എന്നൊക്കെ വിളംബരം ചെയ്യുന്നു? നമ്മൾ ഇതൊന്നും ചെയ്യുന്നില്ല എന്ന് ആരെങ്കിലും കൂട്ടത്തിൽ ചിന്തിക്കുന്നു എങ്കിൽ എനിക്ക് എനിക്ക് വിരൽ ചൂണ്ടേണ്ടി വരും ...നമ്മുടെ ചർച്ചിൽ നടന്ന  ഞാൻ പങ്കെടുത്ത പല ഉപവാസ പ്രാർത്ഥനകളിലും , നമ്മുടെ അതിഥിയായി എത്തിയ സുവിശേഷകർ പരിശുദ്ധാത്മ അഭിഷേകത്തിനു വേണ്ടിയുള്ള പ്രത്യേക സെഷൻ നടത്തിയിട്ടുണ്ട്.

പലരും പരിശുദ്ധാത്മാവിനെ പറ്റിയുള്ള വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് പലരും സ്വയം പരിശുദ്ധാത്മാവിന്റെ ഹോൾ സെയിൽ  ഏജന്റ്സ് ആയി നടിക്കുന്നു ..

നമ്മിൽ പലരും ആത്മാഭിഷേകത്തിന്റെ അടയാളം ആയിട് പൊതുവിൽ കാണുന്നത് അന്യഭാഷയാണ്. അതുകൊണ്ടു തന്നെ ഞാൻ അതിനെ പറ്റിയും ഒന്ന് വായിച്ചു ..അതിലേക് വരുന്നതിനു മുൻപ് ഞാൻ മാനുഷികമായി ഒന്ന് ചോദിച്ചോട്ടെ? നമ്മുടെ ചുറ്റും ഉള്ള അഭിഷിക്തരെ നോക്കിയാൽ 100 99 പേർക്കും ഉള്ള വരമാണ് അന്യഭാഷാ .. രോഗസൗഖ്യ വരാമോ, പ്രവാചക വരാമോ കിട്ടിയവർ എത്രപേരുണ്ട്? അതെന്താ അങ്ങനെ? എല്ലാവര്ക്കും എളുപ്പത്തിൽ കിട്ടുന്ന വളരെ ചെലവ് കുറച്ച സ്വർഗീയ കമ്പോളത്തിൽ കിട്ടുന്ന ഒന്നാണോ അന്യഭാഷ ? ബാക്കിയെല്ലാം വളരെ വിലപിടിപ്പുള്ളതും എല്ലാവര്ക്കും പെട്ടന്ന് കിട്ടാത്തതുമാണോ?

അന്യഭാഷാ എന്ന വാക് കേൾക്കുകയോ , ആരെങ്കിലും അതിനെക്കുറിച്ച് ചോദിക്കുകയോ ചെയ്താൽ , പൊതുവിൽ പെന്തെകൊസ്ത് വിശ്വാസികൾ ഓടിച്ചെന്നെടുക്കുന്ന ഭാഗമാണല്ലോ 1 Corinthians 14. അതുകൊണ്ടു തന്നെ എന്നെ കേൾക്കുന്നവരും ഇപ്പോൾ ആ അധ്യായത്തിലെ ചില വാക്യങ്ങൾ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും ... ആ അധ്യായം ഞാൻ വായിച്ചിട്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുകയുള്ളു എന്നുള്ളതുകൊണ്ട് അല്പസമയം ക്ഷമിക്കാൻ അപേക്ഷ  ...

എന്താണ് അന്യഭാഷയെ കുറിച്ച ബൈബിൾ പറയുന്നത് എന്ന് നോക്കാം. അന്യഭാഷാ എന്ന് പറഞ്ഞാൽ നമുക് അറിയാത്ത മറ്റൊരു ഭാഷ എന്നെ അർത്ഥമുള്ളൂ. അങ്ങനെ വന്നാൽ നമ്മൾ സംസാരിക്കുന്ന ഭാഷ ഏതാണെന്നു ചോദ്യം ന്യായമായും ജാതികൾ മാത്രമല്ല തലക് വെളിവുള്ള ആരും ചോദിക്കും. അതുകൊണ്ടു നമ്മൾ അന്യഭാഷക് "പലവിധ ഭാഷകൾ","വിവിധ ഭാഷകൾ " എന്നൊക്കെ വ്യാഖ്യാനങ്ങൾ വചനത്തിൽ ഉണ്ടെങ്കിലും നാം അതൊന്നും കാണാതെ അന്യഭാഷയെ Tongues എന്ന് ബുദ്ധിപരമായി വിളിക്കുന്നു എന്ന് ഞാൻ പറയും ... അത് ശരിയാണോ എന്ന് ഒന്ന് നോക്കാം
Acts:2: 2-13 ഒന്ന് വായിക്കുന്നു .
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെമേൽ പതിഞ്ഞു.
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ (tongues) സംസാരിച്ചുതുടങ്ങി.
അന്നു ആകാശത്തിൻകീഴുള്ള സകലജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.
മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ (our own tongue) അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?
പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ(our own tongue) അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?
പർത്ഥരും മേദ്യരും .....അങ്ങനെ വായിച്ച വന്നാൽ, അറബിക്കാരുമായ നാം നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

അപ്പോസ്തോലന്മാർ tongues സംസാരിച്ചപ്പോ യഹൂദന് മുതൽ അറബികൾക് വരെ മനസ്സിലായി. എന്നാൽ അപ്പോസ്തോലന്മാർക് ഭാഷകൾ ഒന്നും വശമില്ലതാനും ...അപ്പോൾ അന്യഭാഷാ എന്ന് പറഞ്ഞാൽ മറ്റുള്ള ഭാഷകർക്  മനസിലാവുന്നതും, പറയുന്നവർ പഠിച്ചിട്ടില്ലാത്തതുമായ ഭാഷയാണ് ..
ഒന്നുകിൽ അപ്പോസ്തോലന്മാർ ഒരേ ഒരു ഭാഷയിൽ സംസാരിച്ചു, മറ്റുള്ള ഭാഷകാർക് അവരവരുടെ ഭാഷയിൽ കേൾക്കാൻ കഴിഞ്ഞു ... അല്ലെങ്കിൽ അപ്പോസ്തോലന്മാർ ഒരേ വിഷയം തന്നെ പലഭാഷകളിൽ വീണ്ടും വീണ്ടും പരിവർത്തനം ചെയ്തു സംസാരിച്ചു... അപ്പോൾ മാത്രമാണല്ലോ മറ്റുള്ള ഭാഷക്കാർക് സംസാരിച്ചത് മനസ്സിലാവുകയുള്ളു .. ഞാൻ വ്യാഖ്യാനിച്ചതിൽ തെറ്റില്ല എന്ന് കരുതുന്നു..

അങ്ങനെ എങ്കിൽ Tongues എന്ന് പറയുന്നത് "മറ്റു മാനുഷിക ഭാഷ" എന്ന വാക്കിന്റെ പര്യായം(synonym) ആണ് എന്ന് പറയേണ്ടിവരും

അപ്പോസ്തോലന്മാരുടെ അന്യഭാഷാ കെട്ടിട്ട് സകല ഭാഷക്കാരും അത്ഭുതപ്പെട്ടത്, തങ്ങളുടെ ഭാഷ യഹൂദരായ അപ്പോസ്തോലന്മാർ സംസാരിച്ചു കേട്ടത് കൊണ്ടാണെങ്കിൽ , നമ്മുടെ അന്യ ഭാഷ കെട്ടിട്ട് ജാതികൾ അത്ഭുതപ്പെടുന്നത്, ഇങ്ങനെ ഒരു ഭാഷയുണ്ടോ എന്ന് ചിന്തിച്ചിട്ടാവും ..

1 Corinthians 14:10-11 പറയുന്നു ,
ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.

അങ്ങനെ എങ്കിൽ നാം പറയുന്ന അന്യഭാഷയുടെ തെളിവ് എവിടെ?

ഞങ്ങൾ സ്വർഗീയ ഭാഷയാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞാൽ, ഞാൻ തിരിച്ചു ചോദിക്കുന്നു, എന്തെ നിങ്ങളിൽ എല്ലാവര്ക്കും സ്വർഗീയ ഭാഷ മാത്രം കിട്ടിയത്?

ഞങ്ങൾ എല്ലാവരും ഒരേ ഭാഷ അല്ല , ഓരോരുത്തർ വ്യത്യസ്ത ഭാഷയാണ് സംസാരിക്കുന്നത് എന്ന് നിങ്ങളിൽ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ , പ്രാർത്ഥനക്കിടയിൽ ,സഭയിലെ അന്യഭാഷക്കാർ പറയുന്നത്  വെറുതെ ഒന്ന് റെക്കോർഡ് ചെയ്യ്തു കേട്ടുനോക്ക് നോക്ക് .. എല്ലാവരും പറയുന്നത് ഒരേ വാക്കുകൾ ആണോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല ... പക്ഷെ എല്ലാവര്ക്കും ഒരേ ഉച്ചാരണ ശൈലി തന്നെ ആണ് എന്ന് ഉറപ്പിച്ച പറയാൻ പറ്റും . അപ്പോൾ നിങ്ങൾ ചോദിക്കും അതെങ്ങനെയാണ് ആത്മാവ് കൊടുത്തിട്ടല്ലെങ്കിൽ  എല്ലാവര്ക്കും ഒരേ  ഉച്ചാരണ ശൈലി കിട്ടുന്നത് എന്ന് .... അതിനു എനിക്ക് ഉത്തരം പറയാനുള്ളത് "എനിക്ക് അറിയില്ല, എന്നാൽ ഞാൻ വചനത്തിൽ ഉള്ളത് ചോദിക്കുന്നു " എന്ന് മാത്രമാണ്... എന്റെ ആ ഉത്തരത്തെ നിങ്ങൾ പരിഹാസത്തോടെ ആരെങ്കിലും കണ്ടാൽ അവരോട്…... അന്യജാതിക്കാർ, അവർ പഠിച്ചിട്ടില്ലാത്ത , അവർ കേട്ടിട്ടുപോലുമില്ലാത്ത ഭാഷകൾ സംസാരിക്കുന്നതെങ്ങനെ എന്ന് തിരിച്ചു തോടിക്കേണ്ടി വരുമെനിക് .. അതിനെ ജാതീയ വ്യവസ്ഥ "ഭൂതം കയറിയതെന്നും ", ശാസ്ത്രം "Xenoglossy " എന്നും വിളിക്കുന്നു ...അതെങ്ങനെ?  

പ്രവചന വരവും , രോഗസൗഖ്യ വരവും തുടങ്ങി എല്ലാവരങ്ങളും മറ്റുള്ളവരുടെ കൂടി നന്മക് ആയിരിക്കുമ്പോൾ , മറ്റു മനുഷ്യർക്കു ഒരു ഉപയോഗവും ഇല്ലാത്ത നിങ്ങൾക് മാത്രം ഗുണം കിട്ടുന്ന വരം അന്യഭാഷാ എന്ന പേരിൽ പരിശുദ്ധാത്മാവ് നമുക് തരും എന്ന് വിശ്വസിക്കാൻ നമ്മെ പഠിപ്പിച്ചത് ആരാണ്?

Corinthians 12:7 ൽ പറയുന്നു
എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
ഇത് വായിച്ചിട് മനസ്സിലായില്ലെങ്കിൽ ഇംഗ്ലീഷ് വേഷൻ എടുത്ത് വായിക്കിൻ (But the manifestation of the Spirit is given to every man to profit withal.).

എന്നിട്ടും മനസ്സിലായില്ലെങ്കിൽ എനിക്ക് കൂടുതൽ ഒന്നും പറയാനില്ല  ...
1 Corinthians 14:28
വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.

എന്ന് എഴുതിയിട്ടും ഡ്രമ്മിന്റെയും , ഗിറ്റാറിന്റെയും താളം മുറുകുമ്പോൾ വ്യാഖ്യാനി ഇല്ലാതിരുന്നിട്ടും  അന്യഭാഷയിൽ പ്രാർത്ഥിക്കാൻ ആഹ്വാനം ചൈയ്യപെടുന്നത് എന്തിനു.  എന്തെ കോട്ട മുറുകുന്നതിനനുസരിച്ചു നമ്മുടെ ശബ്ദവും, അന്യഭാഷയും കൂടുകയും കുറയുകയും ചൈയ്യുന്നു?

എനിക്ക് ചോദിക്കാനുള്ളത്  നിങ്ങളിൽ അന്യഭാഷാ വരം ഉള്ളവരിൽ ആർക്കെങ്കിലും സഭയിൽ അന്യഭാഷയിൽ ഒരു വിഷയത്തെകുറിച്ച സഭയോട് അപ്പോസ്തോലന്മാർ സംസാരിച്ചപ്പോലെ  അന്യഭാഷയിൽ പഠിപ്പിക്കുവാൻ കഴിയുമോ ? ഇനി നിങ്ങൾ അന്യഭാഷയിൽ അപ്പോസ്തോലന്മാർ പ്രസംഗിച്ചിട്ടും പഠിപ്പിച്ചിട്ടും ഇല്ല , അവർ അന്യഭാഷയിൽ പ്രാർത്ഥിക്കുക മാത്രമേ ചെയ്തുള്ളു എന്ന് മാനുഷിക യുക്തിയിൽ പറഞ്ഞാൽ , എനിക്ക് തിരിച്ചു മഷിക ബുദ്ധിയിൽ ഒന്ന് ചോദിക്കാനുണ്ട് ..

തോമാശ്ലീഹാ കേരളത്തിലെ വന്നപ്പോ സംസാരിച്ച ഭാഷ ഏതാണ് ? മലയാളമോ അതോ ഹീബ്രു ഭാഷയോ? മലയാളം ആണെങ്കിൽ അദ്ദേഹത്തെ മലയാളം പഠിപ്പിച്ചത് ആരാണ് ? ആരും പഠിപ്പിക്കാതെ ആണ് അദ്ദേഹം സംസാരിച്ചത് എങ്കിൽ അദ്ദേഹത്തിന് അന്യഭാഷാ വരം ഉണ്ടായതു കൊണ്ടല്ലേ ? നിങ്ങൾ പറയുന്ന അന്യഭാഷ  കൊണ്ട് ഒരാളോട് തോമാശ്ലീഹാ ചെയ്തപോലെ  സുവിശേഷം പറയാൻ നമുക് ആകുമോ? തോമാസ്ലീഹാക് കിട്ടിയ അന്യഭാഷാ വരം,  ഏതു കോണിൽ നിന്ന് നോക്കിയാലും,  വചനത്തിനു നിരക്കുന്നതും , വചനം പറയുന്നത് പോലെ പൊതുപ്രയോജനത്തിന്നായി ഉപയോഗിക്കാൻ കഴിയുന്നത് ആണ് .. എന്നാൽ ഞാൻ ഇന്ന് കേൾക്കുന്ന അന്യഭാഷക് അങ്ങനെ ഒരു ഗുണം എനിക്ക് കാണാൻ കഴിയുന്നില്ല

അനേകം അന്യഭാഷക്കാർ ഉണ്ടായിട്ടും , 2 ഓ 3 ഓ സംസ്ഥാനത്ത നിന്നു വരുന്ന കുറച്ചു പേര് സഭയിൽ ഉള്ളതുകൊണ്ട് ഇംഗ്ലീഷിൽ സ്വബുദ്ധിയാൽ സഭയിൽ പ്രസംഗിക്കേണ്ടി വന്നത് എന്തുകൊണ്ടാണ് എന്നൊന്ന് ചിന്തിച്ചു നോക്കു? അതെന്താ അപ്പോസ്തോലനാമര്ക  ഒന്നാം നൂറ്റാണ്ടിൽ കിട്ടിയ അന്യഭാഷയും , നമുക് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന  അന്യഭാഷയും രണ്ടും രണ്ടാണോ ?അപ്പോസ്തോലന്മാർക് കൊടുത്ത അന്യഭാഷാ പൊതുജന പ്രയോജനത്തിനും , സുവിശേഷ പ്രസംഗനങ്ങൾക്കും  ഉള്ളതും, നമുക് കിട്ടിയത് എത്തിയ വര്ധനക് മാത്രം ഉള്ളതും എന്ന് പറയാൻ നമുക് ആകുമോ ?

ഇനി നിങ്ങൾ തോമാശ്ലീഹാ വരുമ്പോൾ  ട്രാൻസ്‌ലേറ്ററെ കൊണ്ട് വന്നു എന്ന് പറയാൻ തുനിയുന്നു എങ്കിൽ, മലയാളത്തിലെ ആദ്യ ഡിക്ഷണറി ഇറങ്ങിയ വര്ഷം കൂടി ഒന്ന് പഠിച്ചിട് വരൂ ..

1 Corinthians 14:22
അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.

തോമാശ്ലീഹാ പറഞ്ഞ അന്യഭാഷാ അവിശ്വാസികൾക് അടയാളമാണ്. കാരണം , യഹൂദനായ ഒരുവൻ ഒരു സാധാരണ മലയാളിയെ പോലെ മലയാളം പറഞ്ഞാൽ , ഏതൊരു അവിശ്വാസിയും ഒരു നിമിഷത്തേക് എങ്കിലും അത്ഭുതപ്പെടും .. ഈവൻ എങ്ങനെ നമ്മുടെ ഭാഷ സംസാരിക്കുന്നു എന്ന് ... അതുതന്നെ ആണ് പ്രവർത്തികളുടെ പുസ്തകം 2 അധ്യായത്തിൽ പറഞ്ഞിട്ടുള്ളതും ...എന്നാൽ നമ്മുടെ അന്യഭാഷാ കേട്ടാൽ അത് ജാതികൾക്കു അടയാളമായിരിക്കുമോ? അവർ നമ്മെ നോക്കി എന്താണ് പറയുക എന്ന് 1 Corinthians 14:23 പറയുന്നു ...
സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ(those that are unlearned)അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
1 Corinthians 14:27 പറയുന്നു
അന്യഭാഷയിൽ സംസാരിക്കുന്നു(speaks) എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.

എന്ന് എഴുതിയിരുന്നിട്ടും നാം എന്തുകൊണ്ട് അനുസാരിക്കുന്നില്ല ?
എന്ത് കൊണ്ട് നമ്മിൽ ആർക്കും വ്യാഖ്യാന വരം ഇല്ലാതെ പോകുന്നു എന്നും , എന്തുകൊണ്ട് നാം അത് ചോദിക്കുന്നില്ല എന്നും , നമ്മിൽ ആർക്കും മാനുഷിക ഭാഷ വരമായി കിട്ടാത്തത് എന്തുകൊണ്ടാണെന്നും, അന്യഭാഷാ സാത്താനും മനുഷ്യനും മനസ്സിലാവാത്തതും ദൈവത്തിനും പ്രാര്ഥിക്കുന്ന ആത്മാവിനും  മാത്രം മനസ്സിലാകുന്നതുമായ ഭാഷയാണെന്നും വചനത്തിൽ എവിടെ ആണ് ഉള്ളത് എന്നും ചോദിച്ചു കൊണ്ട് ഞാൻ വിഷയം നിര്ത്തുന്നു.
പ്രവചന വരം, രോഗ സൗഖ്യ, അന്യഭാഷാ വരം എന്നിവയെ കുറിച്ച എനിക്ക് ഒട്ടും  സംശയമില്ല... അതെല്ലാം ഇന്നും നിലനിൽക്കുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.. എങ്കിലും എനിക്ക് നിങ്ങൾ പറയുന്ന അന്യഭാഷയെ  വചനത്തിൽ നിന്ന് എനിക്ക് തോന്നിയത് നിങ്ങളോടു ചോദിച്ചു എന്ന് മാത്രം. അതുപോലെ നിങ്ങൾ പറയുന്ന ആത്മവരങ്ങളെ പറ്റിയും എനിക്ക് ചില സംശയങ്ങൾ ഉണ്ട് .. അതിനു കാരണം   
1 . പുറത്തു നിന്ന് വരുന്ന പാസ്റ്റര്മാര്ക് സഭയിലെ  പ്രശ്നങ്ങൾ മുൻകൂട്ടി അറിയിച്ചിട് പിറ്റേന്ന് "ദൈവം നിങ്ങളോടു ശക്തമായ ദൂത്  പറയുന്നു ' എന്നൊകെ പറഞ്ഞു കർത്താവിന്റെ നാമം വ്യഥ എടുത്തു നടത്തുന്ന പ്രവചനങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .

2. സാധാരണ സുവിശേഷപ്രവർത്തകർക്  ഇഷ്ടപെടാത്ത കാര്യം നാം പറഞ്ഞാൽ, അവർ അതിനു മറുപടി പറയുന്നത്, കർത്താവിന്റെ നാമം വ്യഥ എടുത്ത് സ്വബുദ്ധിയിൽദൂദ്” എന്ന വ്യാജേന പൊതുവിൽ തനിക് പറയാനുള്ളത് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

3 . നമ്മുടെ സഭയിൽ അന്യഭാഷയും, പ്രവചന വരവും ഉള്ള എത്രപേര്  കർത്തൃ മേശ എടുക്കും മുൻപ് സഹോദരനോട് പോയി തെറ്റിന് മാപ്പിരക്കുന്നു ? മനസ്സിൽ കുശുമ്പും കുന്നായ്മയും, വൈരാഗ്യവും  വച്ച് കർത്തൃ മേശ എടുക്കുന്ന  വർക് കർത്താവിന്റെ ആത്മാവ് ഉണ്ട് എന്ന് പറഞ്ഞാൽ എനിക് വിശ്വാസം ഇല്ല .

എന്റെ വിഷയം പരിശുദ്ധാത്മാവ് ആയിരുന്നതുകൊണ്ട്, ആത്മാവ് അഭിഷേകത്തെ അങ്ങനെ തിരിച്ച അറിയാം എന്നുകൂടി പറഞ്ഞ ഞാൻ അവസാനിപ്പിക്കാം ..
കട്ട് മുന്തിരി വള്ളിയിൽ നാട്ടുമുന്തിരിങ്ങാ കായ്കില്ലല്ലോ  ... ഒരുപക്ഷെ രണ്ടിന്റെയും ഇലയും , കായും രൂപത്തിൽ ഒരുപോലെ ഇരുന്നാലും അതിന്റെ രുചിയിൽ വ്യത്യാസം ഉണ്ടാവും .. അത് തന്നെയാണ് പരിശുദ്ധാത്മാവിന്റെ കാര്യത്തിലും സംഭവിക്കുന്നത് ..  രൂപത്തിലും ഭാവത്തിലും, സാമ്യമുള്ള വരങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ആത്മാവ് അഭിഷേകം ഉണ്ട് എന്ന് പറയാൻ ആവില്ല ...

പരിശുദ്ധാത്മാവ് ഉള്ളവന് ആത്മാവിന്റെ രുചിയുണ്ടാവും ... ആത്മാവിന്റെ രുചി എന്നതോ, ആത്മാവിന്റെ ഭാവം തന്നെ ... ആത്മാവിന്റെ ഭാവം, ദൈവത്തിന്റെ ഭാവം തന്നെ ...ദൈവത്തിന്റെ ഭാവമോ സ്നേഹം തന്നെ
ആത്മാവ് അഭിഷേകം കിട്ടിയിട്ടുണ്ടെന്നും പറയുകയും , ആത്മീയ വരങ്ങൾ സ്വന്തമാണ് എന്ന് അവകാശപെടുമ്പോൾ, ഞാൻ ഒന്ന് ഞാൻ ചോദിച്ചോട്ടെ , നമ്മളിൽ ആത്മാവിന്റെ ഫലം എവിടെ? തൊട്ടടുത്ത ഇരിക്കുന്നവനോട്  അസൂയയും കുശുമ്പും , വഴക്കും , വൈരാഗ്യവും, വെറുപ്പും  വച്ചുകൊണ്ടു കർത്തൃ മേശയിലേക് കൈനീട്ടുന്ന നമ്മിൽ എവിടെയാണ് സ്നേഹം? നമ്മിൽ എത്രപേർ ആരാധനക് വരുമ്പോൾ , കൂട്ടുവിശ്വാസിക് നമ്മോടു വല്ലതും ഉണ്ടെന്നു തോന്നിയാൽ , ചർച്ചിൽ വരുന്നതിനു മുൻപേ സഹോദരനോട് നിരപ്പ് പ്രാപിച്ചിട് കർത്തൃ മേശയിലേക്ക് കൈ നീറ്റുന്ന എത്ര ആത്മാഭിഷിക്തരുണ്ട് നമ്മുടെ കൂട്ടത്തിൽ? നാം ഇതൊന്നും ചൈയ്യുന്നില്ല എന്നിരിക്കെ ആത്മാവിന്റെ അഭിഷേകം ഉണ്ട് എന്ന് വിശ്വസിക്കുകയും, നമ്മിൽ ആത്മീക വരങ്ങൾ കാണപ്പെടുകയും ചെയ്താൽ , അത് കാട്ടുമുന്തിരി വള്ളിയിൽ കായ്ച്ച കട്ടുമുന്തിരിങ്ങായാണ്  എന്ന് തിരിച്ചറിയേണം... കാരണം അങ്ങനെയുള്ളവരിൽ വിരിയുന്ന മുന്തിരിക് നാട്ടു മുന്തിരിയുടെ രൂപവും ഭാവവും ഉണ്ടെങ്കിലും  നാട്ടു മുന്തിരിയുടെ രുചിയില്ല എന്നതുതന്നെ ...
1 John 4:7-8 പറയുന്നു പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
അതിനർത്ഥം സ്നേഹം ഇല്ലാത്തവൻ ദൈവത്തെ അറിയുന്നില്ല .. ദൈവത്തെ അറിയാത്തവൻ ദൈവത്തിന്റെ ആത്മാവിനെയും അറിയുന്നില്ല ...
മാനുഷികമായി ഞാൻ ഒന്ന് ചോദിച്ചോട്ടെ , ആത്മാവിനെ അറിയാത്തവന് , ആത്മാവിന്റെ അഭിഷേകം കിട്ടുമോഎന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു …
…………………………………………………..
പരിശുദ്ധാത്മാവ് അഭിഷേകം കിട്ടാത്തവർക് വേണ്ടി അഭിഷേകത്തിനും, അഭിഷേകം കിട്ടിയവർക് വിലയേറിയ വരങ്ങളായ, അന്യഭാഷാ , പ്രവചനം , രോഗ സൗക്യം , തുടങ്ങിയ വരങ്ങൾക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ കുറിച്ച് കേൾകാത്തവരായി നമ്മിൽ ആരും ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു
ഈ വരങ്ങളുടെ ആവശ്യകതയെപ്പറ്റി  ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഈ വരങ്ങൾ നമുക് എന്താണ് നേടിത്തരുന്നത്? ഈ വരങ്ങൾ നമ്മെ ജീവന്റെ പുസ്തകത്തിൽ പേര് എഴുതി ചേർക്കാൻ  ഇടവരുത്തുമോ? ഈ വരങ്ങൾ നിങ്ങൾക് സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ തുറന്നു തരുമോ? നിങ്ങളുടെ ഉത്തരം "ഇല്ല " എന്നാണെങ്കിൽ പിന്നെ നാം എന്തിനു ഈ പറഞ്ഞ രണ്ടോ മൂന്നോ വരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു?
ഉത്തരം വളരെ ലളിതമാണ്... ഈ മൂന്നു വരങ്ങളും നിങ്ങളെ സമൂഹത്തിൽ നിന്ന് വ്യത്യസ്തനാക്കുന്നു.... അന്യഭാഷയിൽ സംസാരിക്കുമ്പോഴും , പ്രവചനം നടത്തുമ്പോഴും , രോഗസൗക്യം നടത്തുമ്പോഴും നമുക് സമൂഹത്തിൽ ഒരു ഹീറോയിസം ലഭിക്കുന്നു .. ആ ഹീറോയിസത്തെ എല്ലാവരും ഇഷ്ടപെടുന്നു ... പച്ച മലയാളത്തിൽ പറഞ്ഞാൽ "സമൂഹത്തിൽ ആളാകാൻ വേണ്ടി" എന്ന് പറയും .
ഇപ്പോൾ നീയും അതിനു തന്നെയല്ലേ ശ്രമിക്കുന്നത് എന്ന് എന്നോട് തിരിച്ചു ചോദിക്കാൻ ആരുടെ എങ്കിലും മനസ്സ് വെമ്പുന്നു എങ്കിൽ  എനിക്ക് നിങ്ങളോടു പറയാനുള്ളത്, ഈ പറയുന്നതിലൂടെ എനിക്ക് ഹീറോയിസം  കിട്ടുമെങ്കിൽ , ഞാൻ വിരൽ ചൂണ്ടുന്നത് തെറ്റുകൾക് എതിരെ ആകുന്നു എന്നാണ് അർഥം... കാരണം ശരിക്കു എതിരെ വിരൽ ചൂണ്ടുന്നവന് കിട്ടുന്നത് വില്ലൻ പരിവേഷമാണ്..
അങ്ങനെ ഇരിക്കെ ഇന്നുവരെ ഒരു സഭയിലും പ്രതേക പ്രാർത്ഥന നടക്കാത്ത ഒരു വരം ഞാൻ നിങ്ങൾക് പരിചയപ്പെടുത്താം.. ഏതെങ്കിലും സഭയിൽ അല്ലെങ്കിൽ കൺവെൻഷനിൽ  ഈ ഒരു വരത്തിനു  വേണ്ടി  പ്രാർത്ഥന നടന്നിട്ടുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കു .... എന്നിട് എന്നോട് പറയു ..
1 Corinthians 12:31 മുതൽ 1 Corinthians 13:1-3, വരെ ഞാൻ വായിക്കുന്നു ..
എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.  എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകലമർമ്മങ്ങളും സകലജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.  എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
അതിന്റെ 8 മുതൽ പറയുന്നു ,
സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും
Galatians 5:22
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
അങ്ങനെയെങ്കിൽ പൂർണമായ സ്നേഹം ഉള്ളവനും  പരിശുദ്ധാത്മാവ് കിട്ടിയിട്ടില്ലേ ?
യേശുവിനെ കർത്താവു എന്ന് ഏറ്റുപറഞ്ഞിട്ടില്ലങ്കിൽ , നമ്മിൽ സ്നേഹം ഇല്ലങ്കിൽ , നമ്മിൽ വിശ്വാസം ഇല്ലങ്കിൽ നമുക്  പരിശുദ്ധാത്മാവ് കിട്ടിയിട്ടില്ല എന്ന് പറയാം... ഇല്ലങ്കിൽ നാം പറയുന്നത് ദൈവ ദൂഷണം അല്ലെ?  

ഇനി വരവും , ഫലവും രണ്ടും രണ്ടാണ് എന്ന് ആരെങ്കിലും വിചാരിക്കുന്നു എങ്കിൽ അവരോടു, അതെങ്ങനെ എന്ന് ഒന്ന് വിശദീകരിച്ചാൽ കൊള്ളാം എന്നെ എനിക്ക് പറയാനുള്ളു  

ആത്‌മീയ വരങ്ങൾക്കായുള്ള പ്രതേക പ്രാർത്ഥനകളിൽ 99 % വും സ്രേഷ്ടമായ അപൂര്ണമായതുമായ  അന്യഭാഷാ , രോഗസൗക്യം , പ്രവചനം എന്നി വരങ്ങളെ കേന്ദ്രീകരിച്ചും, ആഗ്രഹിച്ചും ആണെന്നിരിക്കെ .. അതിശ്രീഷ്ടമായതും പൂര്ണമായതും, എന്നേക്കും നിലനില്കുന്നതുമായ സ്നേഹം എന്ന വരത്തിനു  വേണ്ടി പ്രതേക പ്രാർത്ഥന അപേക്ഷകൾ കുറഞ്ഞു പോകുന്നത് കൊണ്ടാണ് ഞാൻ ഇത്ര ആത്മ വിശ്വാസത്തോടെ, നാം ഹെറോയിസത്തിനു വേണ്ടിത്തന്നെ ആണ് ആത്മീയ വരങ്ങളെ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞത്...

കാരണം എനിക്ക് അന്യഭാഷയുണ്ട് , എനിക്ക് രോഗസൗഖ്യ വരം ഉണ്ട് , എനിക്ക് പ്രവചനവാരം ഉണ്ട് എന്ന് പറയുന്ന അതെ അന്തസോടെ ആരെങ്കിലും എനിക്ക് സ്നേഹം എന്ന വരം ഉണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ? ആരും പറയില്ല ...കാരണം സ്നേഹം എന്ന വരം ഉണ്ട് എന്ന് പറയുമ്പോൾ തലയിൽ കൈവച്ചു പ്രാർത്ഥിക്കാൻ ആരും നിങ്ങളുടെ അടുത്ത വരില്ല എന്നത് തന്നെ കാരണം.... എന്തിനേറെ പറയുന്നു , നന്നായിട് വചനം പറയുന്ന നല്ല സ്നേഹവും എളിമയും , അതിലേറെ ശുദ്ധമനസ്കനുമായ  ഒരു പാസ്റ്റർ വചനം പറയാൻ വന്നാലുണ്ടാവുന്ന ആളുകളുടെ  3 മടങ്ങു ആളുകൾ ഒരു പ്രവാചകൻ അല്ലെങ്കിൽ  രോഗസൗഖ്യ വരമുള്ള പാസ്റ്റർ വന്നാൽ സഭയിൽ ഉണ്ടാവും എന്നത് അതിനു ഉദാഹരണം..  

അന്യഭാഷക്കോ, പ്രവചന വരത്തിനോ , രോഗസൗഖ്യ വചനത്തിനോ സ്വർഗീയ കവാടം തുറന്നു താരം കഴിവില്ല എന്നിരിക്കെ, സ്വർഗ്ഗ കവാടം തുറക്കാൻ കഴിവുള്ള അതിശ്രീഷ്ടമായ സ്നേഹത്തെ നാം ആഗ്രഹിക്കാത്തിനു ഞാൻ വേറെ ഒരു കാരണവും കണ്ടില്ല.

പ്രാർത്ഥിച്ചും , ഉപവസിച്ചും , അന്യഭാഷാ പറഞ്ഞും , സുവിശേഷം പറഞ്ഞും , രോഗസൗക്യം കൊടുത്തും , പ്രവചിച്ചും സ്വർഗത്തിൽ പോകാം എന്ന് വിചാരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് , വേറെ ഒരു വിധത്തിൽ പറഞ്ഞാൽ, ഉപവാസവും , പ്രാർത്ഥനയും , അന്യഭാഷയും , പ്രവചനവും , രോഗസൗഖ്യവാരവും എല്ലാം ഉണ്ടെങ്കിലേ സ്വർഗത്തിൽ പോകാൻ പറ്റു എന്ന് വിശ്വസിക്കുന്നവരോട്, പഠിപ്പിക്കുന്നവരോട്

Matthew 25:31-46  വരെയും , Matthew 7:21 -23 വരെയും  ഒന്ന് നന്നായി വായിച്ചിട് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . Matthew 25:31 ൽ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് പറഞ്ഞിട് Matthew 25:32  തുടങ്ങുന്നത് "കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനപ്പെട്ട, പരിശുദ്ധാത്മാവ് കിട്ടിയ,  എല്ലാവരും അവന്റെ മുമ്പിൽ കൂട്ടും" എന്നല്ല  "സകലജാതികളെയും അവന്റെ മുമ്പിൽ കൂട്ടും" എന്ന് തുടങ്ങുന്നത് ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ... അവിടെ ന്യായ വിധി നടത്തുന്നത് "സ്നേഹം" എന്ന ഒരേ ഒരു അളവുകോൽ വച്ചാണ്... വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നതും , നഗ്നനെ ഉടുപ്പിക്കുന്നതും , രോഗിയെ കാണാൻ ചെല്ലുന്നതും സ്നേഹത്തിന്റെ പല മുഖങ്ങൾ തന്നെയല്ലേ?
പ്രവചിക്കുവാനും , അന്യഭാഷാ പറയുവാനും രോഗസൗക്യം കൊടുക്കാനും പിശാചിനാലും കഴിയും... എന്നാൽ അശുദ്ധാത്മാവിനാൽ സ്നേഹിക്കാൻ കഴിയില്ല ... കാരണം ദൈവത്തിന്റെ ഭാവമാണ് സ്നേഹം .. അതുകൊണ്ടു തന്നെ സ്നേഹം ഉള്ളവനിൽ  പരിശുദ്ധാത്മാവ് ഉണ്ട് എന്ന് ഉറപ്പിച്ചു പറയാൻ കഴിയു... അല്ല പ്രവചിക്കുവാനും രോഗ സൗക്യം കൊടുക്കുവാനും, അന്യഭാഷാപറയുവാനും അശുദ്ധാത്മാവിനും , അവന്റെ ജാതീയ മാമൂലങ്ങൾക്കും കഴിയില്ല എന്ന് ആർകെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിയ്ക്കു .... പരിശുദ്ധാത്മാവിൽ  പ്രവചന വരം കിട്ടി എന്ന് പറയപ്പെടുന്നവർക്  ഒരു വാക് പ്രവചിക്കണമെങ്കിൽ  അരി ആട്ടും പോലെ തലപിടിച്ചു കറക്കി തുള്ളിത്തുള്ളി ഒച്ചയിട്ടു അലരേണ്ട സാഹചര്യം ഉള്ള ഈ കാലത്തിൽ , ജാതികൾക്കു നിന്റെ ഭവി നോക്കാൻ ചുമ്മാ നിന്റെ ഉള്ളംകൈയിലെ രേഖകൾ മാത്രം മതി എന്ന് മറന്നു പോകരുത്....

ആയതിനാൽ പരിശുദ്ധാത്മാ അഭിഷേകം തന്നിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നവർ , യഥാർത്ഥത്തിൽ തനിക്
അതുണ്ടോ എന്നും , കിട്ടിയിട്ടില്ല എന്ന് വിശ്വസിക്കുന്നവർ അത് കിട്ടിയിട്ടില്ലേ എന്നും ഒന്ന് ചിന്തിക്കുന്നത് നല്ലതാണു ...പരിശുദ്ധാത്മാവിന്റെ മറ്റു അനവധി ഭാവങ്ങൾ വചനത്തിൽ കാണാൻ കഴിയും എന്നിരിക്കെ എനിക്ക് ഇനി 1 Corinthians 14 കുറച്ചു ഭാഗം വായിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് വിഷയം ഇവിടെ അവസാനിപ്പിക്കുന്നു ...

ഒരു കാര്യം കൂടി ഞാൻ വൽകഷ്ണംയി പറഞ്ഞു കൊള്ളട്ടെ ... എനിക്ക് മറ്റുള്ളവരെക്കാൾ ജ്ഞാനം കൂടുതൽ ഉണ്ട് എന്ന് എനിക്ക് തോന്നിയത് കൊണ്ടല്ല ഞാൻ ഇതൊക്കെ പറഞ്ഞത്... ഈ വചനങ്ങൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളോടു പങ്കുവച്ചു എന്ന് മാത്രം... തെറ്റാണു പറഞ്ഞത് എങ്കിൽ ക്ഷമ ചോതിക്കുന്നതിനോടൊപ്പം ശരി എന്താണെന്നു കൂടി സമയം കിട്ടുന്നതിനനുസരിച് പറഞ്ഞു തന്നാൽ നന്നായിരിക്കും ...

നന്ദി